സ്പെഷലിസ്റ്റ് അധ്യാപകര്‍ പ്രതിഷേധിച്ചു
Thursday, July 25, 2024 5:06 AM IST
മഞ്ചേരി : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളയിലൂടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കലാകായിക പ്രവൃത്തി, പരിചയ അധ്യാപകര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്തുടനീളമുള്ള എല്ലാ ബിആര്‍സികളിലും നടന്ന പ്രതിഷേധ സമരത്തിന്‍റെ ഭാഗമായാണ് മഞ്ചേരി ബിആര്‍സിയ്ക്ക് മുന്നില്‍ ധര്‍ണ നടത്തിയത്.

സ്പെഷലിസ്റ്റ് അധ്യാപകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അവഗണന അവസാനിപ്പിക്കുക, തുടര്‍ച്ചയായി ശമ്പളം വൈകുന്നത് അവസാനിപ്പിക്കുക. കാലാനുസൃതമായ ശമ്പളവര്‍ധനവ് അടിയന്തരമായി നടപ്പാക്കുക, സ്പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളത്തില്‍ നിന്നു പിടിക്കുന്ന എംപ്ലോയര്‍ ഷെയര്‍ സര്‍ക്കാര്‍ തന്നെ നല്‍കുക,


15 ദിവസമായി വെട്ടിച്ചുരുക്കിയ മെഡിക്കല്‍ ലീവ് 90 ദിവസമായി ഉയര്‍ത്തുക, അവധിദിനങ്ങളിലെ അവ്യക്തത നീക്കുക, പുതിയ പാഠപുസ്തകങ്ങള്‍ വന്ന സാഹചര്യത്തില്‍ സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കും പരിശീലനം നല്‍കുക, മുഴുവന്‍ സ്കൂളുകളിലും കലാ,കായിക, പ്രവൃത്തി പരിചയ അധ്യാപകരെ നിയമിക്കുക, സ്പെഷലിസ്റ്റ് അധ്യാപകര്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ ഏകീകരണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.

ബിപിസി, ഡിപിസി, എസ്പിഡി എന്നിവര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. മഞ്ചേരിയില്‍ എന്‍.ടി. മുജീബ് റഹ്മാന്‍ നേതൃത്വം നല്‍കി.