മൂത്തേടത്ത് സോളാര്‍ തൂക്കുവേലിക്ക് 1.85 കോടി
Thursday, July 25, 2024 5:02 AM IST
എടക്കര: മൂത്തേടം പഞ്ചയത്തിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് വനംവകുപ്പിന്‍റെ 1.85 കോടിയുടെ പദ്ധതി. വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്ക് വേലി നിര്‍മിക്കുന്നതിനാണ് കിഫ്ബി ഫണ്ടില്‍ നിന്നു തുക വകയിരുത്തിയിട്ടുള്ളത്.

കരുളായി വനം റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഇരുപത്തിമൂന്ന് കിലോമീറ്റര്‍ വനാതിര്‍ത്തിയിലാണ് തൂക്കുവേലി സ്ഥപിക്കുക. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കരുളായി റേഞ്ചിന് കീഴിലെ ബാലങ്കുളം മുതല്‍ ഒടുക്കുംപൊട്ടി വരെ 5.15 കിലോമീറ്റര്‍ ദൂരത്തില്‍ വേലി സ്ഥാപിക്കാന്‍ 45.92 ലക്ഷം രൂപയും പാലങ്കര മുതല്‍ മൈലമ്പാറ വരെ 5.50 കിലോമീറ്ററില്‍ വേലി സ്ഥാപിക്കാന്‍ 43 ലക്ഷവും പൂളക്കപ്പാറ മുതല്‍ തീക്കടി വരെ നാല് കിലോമീറ്ററിന് 32.19 ലക്ഷം രൂപയും ഉച്ചക്കുളം ട്രൈബല്‍ വില്ലേജിന് ചുറ്റും രണ്ടു കിലോമീറ്ററിന് 16.10 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.


വന്യമൃഗശല്യം മൂലം മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.