ശക്തമായ കാറ്റില്‍ പരിയാപുരത്ത് മരങ്ങള്‍ വീണ് നാശനഷ്ടം
Thursday, July 25, 2024 5:02 AM IST
പെരിന്തല്‍മണ്ണ: ശക്തമായ കാറ്റില്‍ പരിയാപുരത്തും പരിസരത്തും മരങ്ങള്‍ വീണ് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്ത് മിന്നല്‍ ചുഴലിയുണ്ടായത്. പരിയാപുരം തട്ടാരക്കാട് റോഡില്‍ പുതുപ്പറമ്പില്‍ ത്രേസ്യാമ്മയുടെ വീടിന്‍റെ മുകളില്‍ തേക്ക് മരങ്ങള്‍ കടപുഴകി വീണു. കിണര്‍ ഇടിഞ്ഞ് കുടിവെള്ളം മലിനപ്പെട്ടു. വന്‍ നഷ്ടമാണ് നേരിട്ടത്.

സമീപത്തെ കുരിശുമുട്ടില്‍ ജെറിഷിന്‍റെ മുറ്റത്തെ പ്ലാവ് പൊട്ടി വീടിന്‍റെ മുന്നിലെ ഷീറ്റിലേക്ക് പതിച്ചു. പ്രദേശത്ത് വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അധികാരികളുടെ ശ്രദ്ധ പതിയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇവിടെ വൈദ്യുതി വിതരണവും തടസപ്പെട്ടു. നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ പൂപ്പലത്ത് തേക്കുകള്‍ ട്രാക്കിലേക്ക് പൊട്ടിവീണു.


സംഭവ സമയത്ത് തീവണ്ടി വരാത്തതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് അങ്ങാടിപ്പുറം റെയില്‍വേ അധികൃതരെ വിവരമറിയിച്ചതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി തടസങ്ങള്‍ നീക്കി.

പൂപ്പലത്ത് വലമ്പൂര്‍ എഎംഎല്‍പി സ്കൂള്‍ പടിയില്‍ നിന്നു പടിഞ്ഞാറു ഭാഗത്തേക്കു പോകുന്ന റോഡില്‍ മരങ്ങള്‍ വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. എരവിമംഗലത്ത് വീടിനു മുകളിലും മരം വീണു.