അകമ്പാടം മൈതാനത്തിന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ 20 ലക്ഷം :നിര്‍മാണം ജനുവരിയില്‍
Thursday, July 25, 2024 5:02 AM IST
നിലമ്പൂര്‍ :ചാലിയാര്‍ പഞ്ചായത്തിന്‍റെ കായികസ്വപ്നം പൂവണിയുന്നു. അകമ്പാടം മൈതാനത്തിന്‍റെ വികസനത്തിന് 20 ലക്ഷം രൂപയുടെ ഫണ്ട് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ഇതോടെ മൈതാനത്തിന്‍റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സഹില്‍ അകമ്പാടത്തിന്‍റെ ശ്രമഫലമായാണ് ഫണ്ട് ലഭിച്ചത്. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബറില്‍ നടക്കുമെന്നും 2025 ജനുവരിയോടെ പ്രവൃത്തി ആരംഭിക്കുമെന്നും സഹില്‍ അകമ്പാടം പറഞ്ഞു. സെവന്‍സ് ഫുട്ബോളിന് ആവശ്യമായ മൈതാനമാണ് ഈ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തികരിക്കുക.

ബ്ലോക്ക് പഞ്ചായത്ത് പീന്നീട് കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സഹില്‍ അകമ്പാടം പറഞ്ഞു. പഞ്ചായത്തിന് രണ്ടേക്കര്‍ സ്ഥലം മൈതാനത്തിനായി സ്വകാര്യവ്യക്തി സൗജന്യമായി നല്‍കി ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഫണ്ടുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ല. പഞ്ചായത്തിലെ കായികപ്രേമികളുടെയും ക്ലബുകളുടെയും ആവശ്യപ്രകാരമാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു 20 ലക്ഷം രൂപ മൈതാനത്തിനായി ലഭിച്ചത്.


ബ്ലോക്ക് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ടി. ഇസ്മായിലിന്‍റെ നേതൃത്വത്തില്‍ മൈതാനം സന്ദര്‍ശിച്ച് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു. ഫുട്ബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പി.കെ. രായിന്‍, അഷ്റഫ് അകമ്പാടം, ഹാരിസ് ആട്ടിരി, ആരിഫ് അകമ്പാടം, നൗഷാദ് പൂക്കോടന്‍, പി.ടി. ഷാനവാസ് എന്നിവരും മൈതാനത്ത് എത്തിയിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ചാലിയാര്‍ പഞ്ചായത്തിന്‍റെ സ്ഥിരം കേന്ദ്രമായ അകമ്പാടത്ത് ഒരു മൈതാനം ഇല്ലാത്തതിനാല്‍ നിരവധി കായികമത്സരങ്ങള്‍ നഷ്ടമായിരുന്നു. എംഎല്‍എ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവരും ആവശ്യമായ ഫണ്ടുകള്‍ അനുവദിച്ചാല്‍ മൈതാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും.

ഗ്രാമപഞ്ചായത്ത് അധികൃതര്‍ മൈതാനത്തിന്‍റെ കാര്യത്തില്‍ മെല്ലെപോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നുവരുന്നത്. ചാലിയാര്‍ പഞ്ചായത്തിലെ ക്ലബുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഇടപെടലുകളും നടന്നുവരുന്നുണ്ട്.