മണ്ണിടിഞ്ഞ് ഭീഷണി നേരിട്ട സ്ഥലത്ത്സംരക്ഷണഭിത്തി നിര്‍മിച്ചില്ല; കേസെടുത്തു
Tuesday, July 23, 2024 7:59 AM IST
പെരിന്തല്‍മണ്ണ: ഒരുവര്‍ഷം മുമ്പ് മണ്ണിടിഞ്ഞ് വീടുകള്‍ അപകടഭീഷണി നേരിടുന്ന സംഭവത്തില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണമെന്ന കളക്ടറുടെ ഉത്തരവ് പാലിക്കാത്ത ഭൂവുടമയ്ക്കെതിരേ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു.

സ്ഥലമുടമയും സ്വകാര്യകമ്പനി മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുള്‍ കരീം ഫൈസല്‍, കമ്പനി പ്രതിനിധി താഴേക്കോട് കെ. യഹിയ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. രണ്ടുതവണ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടും ഉത്തരവ് പാലിക്കുകയോ പാലിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ച് വിശദീകരണം നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

ഉടമയ്ക്കും പ്രതിനിധിക്കുമെതിരേ ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 51(ബി), ഭാരതീയ ന്യായ സംഹിത വകുപ്പ് 223(ബി) എന്നിവ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും നിയമനടപടികള്‍ അടിയന്തരമായി സ്വീകരിക്കാനുമായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. ആലിക്കല്‍ മുഹമ്മദാലി, ടി.ടി. ഷാനു, ടി.ടി. ഷൗക്കത്ത് എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്.


2019ലെ പ്രളയകാലത്തും ഇതേസ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം മണ്ണിടിഞ്ഞ് ഭീഷണിയിലായതോടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ കക്ഷികളെ സന്ദര്‍ശിച്ച് ദുരന്തസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഹിയറിംഗും നടത്തിയിരുന്നു. നടപടി ഇല്ലാത്തതിനെത്തുടര്‍ന്നാണ് കേസെടുത്തത്.