ഇരുതലമൂരിയെ വിൽക്കാൻ ശ്രമം: സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
Friday, August 2, 2024 6:46 AM IST
പാലോട്: ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ. വൈക്കം സ്വദേശി അജയ്, കിളിമാനൂർ സ്വദേശി ശൈലജ , കരുനാഗപ്പള്ളി സ്വദേശി സുദർശനൻ, വട്ടപ്പാറ സ്വദേശി ബിജു, വണ്ടാനം സ്വദേശി രാഹുൽ എന്നിവരാണ് വനം വകുപ്പ് അധികൃതരുടെ പിടിയിലായത്.

കഴിഞ്ഞദിവസം കിളിമാനൂർ പാപ്പാല സ്വദേശി ശൈലജയുടെ വീട്ടിൽ നിന്ന് ഇരുതലമൂരിയെ കടത്താൻ ഉപയോഗിച്ച് ഇന്നോവ കാറും പിടികൂടി. നാലു കിലോ ഭാരവും നാല് അടിയോളം നീളവും ഉള്ള ഇരുതലമൂരിയെ ആന്ധ്രയിൽ നിന്ന് അഞ്ചു ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്ന് പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.


ഇതിനെ തമിഴ്നാട്ടിൽ വിൽപ്പന നടത്തുന്നതിനായി 25 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു.
വിൽക്കാനായി ശൈലജയുടെ വീട്ടിൽ എത്തിച്ചപ്പോഴാണ് പാലോട് വനവകുപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.