കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കും
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: നഗരത്തിലെ തടസപ്പെട്ട കുടിവെള്ള വിതരണം ഇന്നു പുനരാരംഭിക്കും. തിരുവനന്തപുരം-കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ 500 എംഎം, 700 എംഎം പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസപ്പെട്ടിരുന്നു. ഇതോടെ ജനം ദുരിതത്തിലുമായി.

കുടിവെള്ള വിതരണം പൂർണമായി തടസപ്പെട്ട 33 കോർപ്പറേഷൻ വാർഡുകളിലും ഭാഗികമായി തടസപ്പെട്ട 11 കോർപ്പറേഷൻ വാർഡുകളിലും കുടിവെള്ള വിതരണം ഇന്നു രാവിലെയോടെ പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

കുടിവെള്ള പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നു മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ജലവിതരണം പുനരാരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. കെആർഎഫ്ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്ന് കുടിവെള്ള വിതരണം തടസപ്പെട്ട വഴുതക്കാട്,

തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലേക്ക് ആക്കുന്നതിലേക്കായി നടത്തുന്ന രണ്ട് ഇന്‍റർകണക്ഷൻ പ്രവൃത്തികൾ 12-ാം തീയതിയോടെ പൂർത്തിയാക്കും. അതുവരെ 10 ടാങ്കറുകളിൽ ഈ പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണം നടത്തും. നിലവിൽ 14 ടാങ്കറുകൾ നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.


ടാങ്കറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വാട്ടർ അഥോറിറ്റിയുടെ അഞ്ച് വെൻഡിംഗ് പോയിന്‍റുകളിൽ നിന്ന് ടാങ്കറുകൾക്കു വെള്ളം നൽകും. തിരുവനന്തപുരം കോർപറേഷന്‍റെ സ് മാർട് ട്രിവാൻഡ്രം ആപ് വഴി ടാങ്കറുകളിൽ കുടിവെള്ളം ബുക്ക് ചെയ്യാവുന്നമാണ്.

കഴക്കൂട്ടം മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അമൃത് -2 പദ്ധതി പ്രകാരമുള്ള പ്രവൃത്തി കരാറിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.

ഓണം നാളുകളിൽ ഈ മേഖലയിൽ നഗരസഭയിലെ ടാങ്കറുകൾക്ക് പുറമെ വാട്ടർ അഥോറിറ്റി 10 ടാങ്കറുകളിൽ കൂടി കുടിവെള്ളമെത്തിക്കും. എഡിബി വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിലെ ഭാവിയിൽ ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് നഗരസഭ തയാറാക്കിയ 1000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി.

എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, അഡ്വ. ആന്‍റണിരാജു, വി.കെ. പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, സബ് കളക്ടർ ആൽഫ്രഡ്, എഡി എം വിനീത്, വാട്ടർ അഥോറിറ്റി ജോയിന്‍റ് എംഡി ബിനു ഫ്രാൻസിസ്, കൗണ്‍സിലർമാരായ ക്ലൈനസ് റൊസാരിയോ, രാഖി രവികുമാർ, സുജാദേവി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.