മണിവിളയും പരിസരപ്രദേശവും മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതി
Friday, August 2, 2024 6:46 AM IST
വെള്ളറട: മോഷ്ടാക്കളുടെ താവളമായി കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ മണിവിളയും പരിസരപ്രദേശവും മാറിയെന്ന് പരിസരവാസികൾ. പ്രദേശത്തെ തോട്ടങ്ങളില്‍ നിന്നും പൈനാപ്പിളും സ്വകാര്യ പുരയിടങ്ങളിലെ നാളികേരം, കരിക്ക് എന്നിവയ്ക്ക് പുറമെ ഇരുചക്രവാഹനങ്ങളും മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് അതിര്‍ത്തിയില്‍ സജീവമായിരിക്കുന്നത്.

കുന്നത്തുകാലിന് സമീപം മണിവിള ശിവജി എൻജിനീയറിംഗ് കോളജ് കാമ്പസിനുള്ളില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയ മുക്കൂട്ടുകല്‍ സ്വദേശി സഹായത്തിന്‍റെ പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും ദിവസങ്ങളായി പൈനാപ്പിള്‍ മോഷണം നടന്നുവരികയായിരുന്നു. ഉടമസ്ഥന്‍ നടത്തിയ നിരീക്ഷണത്തില്‍ ബുധനാഴ്ച്ച വൈകുന്നേരം ഒരു ബൈക്കിന്‍റെ പിന്നിലിരുന്നെത്തിയ മധ്യവയസ്‌ക്കന്‍ തോട്ടത്തിലെത്തി പൈനാപ്പിൾ മോഷ്ടിക്കുന്നതായി കണ്ടെത്തി.

തോട്ടത്തിന്‍റെ അതിര്‍ത്തി കയറിച്ചാടിയെത്തി പൈനാപ്പിള്‍ മോഷ്ടിക്കുന്നതിനിടെ ഉടമ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മോഷ്ട്ടാവ് ഓടിമറയുകയായിയിരുന്നു. പളുകല്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പളുകല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ട്ടാവ് കോളജിന്‍റെ തൊട്ടടുത്ത താമസക്കാരനാണെന്ന് കണ്ടെത്തി. അയാളെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. പ്രദേശത്ത് നാളികേരവും വഴക്കുലയുമെല്ലാം മോഷണം നടക്കുന്നത് പതിവാണെന്നും പരാതി ഉയരുന്നു.


അതെ സമയം പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ വീടിനു ചുറ്റും രേഖകളില്ലാതെ ഒതുക്കിയിട്ടിരിക്കുന്നതും പൊളിച്ചതുമായ നിരവതി ഇരുചക്ര വാഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നതായും, പരിശോധനയിലൂടെ വാഹന ഉടമകളെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് പറയുന്നു.