തൈക്കാട് ആശുപത്രിയിൽ കുത്തിവയ്പ്പെടുത്ത 10 വയസുകാരൻ ഗുരുതരാവസ്ഥയിൽ എസ്എടിയിൽ
Friday, August 2, 2024 6:46 AM IST
മെഡിക്കൽകോളജ്: പനിബാധിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച 10 വയസുകാരന് കുത്തിവയ്പ്പിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ഗുരുതരാവസ്ഥയിലായ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണമ്മൂല സ്വദേശി രാജേഷ്-മഞ്ജു ദന്പതികളുടെ മകനാണ് ഹൃദയത്തിന്‍റെ പ്രവർത്തനം കുറഞ്ഞ് വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നത്. സ്കൂൾ വിദ്യാർഥിയായ കുട്ടിയെ 29നാണ് പനിബാധയെ തുടർന്ന് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ആദ്യദിനം മരുന്ന് നൽകി കുട്ടിയെ വിട്ടയച്ചു. പനി കുറയാത്തതിനാൽ 30ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ ദിവസം കുട്ടിക്ക് രണ്ട് ഇൻജക്ഷൻ നൽകിയെന്നും അത് വെവേറെ സിസ്റ്റർമാരാണ് നൽകിയതെന്നും അതിനുശേഷമാണ് കുട്ടി ഗുരുതരാവസ്ഥയിലായതെന്നുമാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ആരോപണം.


30ന് ഉച്ചതിരിഞ്ഞാണ് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ഹൃദയത്തിന്‍റെ പ്രവർത്തനം പകുതിയിലും താഴെയാണെന്നും 48 മണിക്കൂർ നിർണായകമാണെന്നുമാണ് എസ്എടി ആശുപത്രി അധികൃതർ പറയുന്നത്.

അതേസമയം മരുന്ന് മാറിനൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളോ ബന്ധുക്കളോ പരാതിയൊന്നും നൽകിയിട്ടില്ല. എന്നാൽ സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.