സദാസമയവും പ്രകാശിച്ചു കിടക്കുന്ന ട്രാഫിക് ലൈറ്റ് : കാൽനട-വാഹനയാത്രികർ വലയുന്നതായി പരാതി
Friday, August 2, 2024 6:46 AM IST
പേരൂർക്കട: സദാസമയവും പ്രകാശിച്ചു കിടക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് വാഹന യാത്രികർക്കും റോഡ് മുറിച്ച് കടക്കുന്നവർക്കും തലവേദന സൃഷ്ടിക്കുന്നു. തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷന് സമീപത്തെ സിഗ്നൽ ലൈറ്റിനാണ് ഈ ഒരു അവസ്ഥ വന്നിരിക്കുന്നത്. കുറച്ച് ദിവസമായി സിഗ്നൽ ലൈറ്റ് പ്രകാശിച്ചു തന്നെ കിടക്കുകയാണ്.

ഇതുമൂലം കവടിയാർ ഭാഗത്ത് നിന്ന് വെള്ളയമ്പലം ക്രോസ് ചെയ്ത് മ്യൂസിയം ഭാഗത്തേക്ക് പോകുന്നവർക്കും വഴുതക്കാട്ടേക്ക് പോകുന്നവർക്കുമാണ് ദുർഗതി.

ഉടൻതന്നെ സിഗ്നൽ തെളിയുമെന്ന് ഇവർ കരുതുമെങ്കിലും എപ്പോഴും സിഗ്നലിൽ ചുവപ്പ് തന്നെ പ്രകാശിച്ചു കിടക്കുന്നു.

ഇത് മൂലം കൂടുതൽ സമയം വാഹനങ്ങൾ നിർത്തിയിടുന്നത് പലപ്പോഴും ഗതാഗത സ്ഥംഭനത്തിനു കാരണമാകുന്നു. സംഭവം വാഹന യാത്രികരെ ആശയക്കുഴപ്പത്തിൽ ആക്കുന്നതായി നാട്ടുകാരും യാത്രക്കാരും പറയുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റിന്‍റെ പ്രശ്നം ഇതുവരെയും അധികൃതർ പരിഹരിച്ചിട്ടില്ല.


മാത്രമല്ല ചുവന്ന ലൈറ്റ് കത്തിക്കിടക്കുന്നതിനാൽ വെള്ളയമ്പലം ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തിയിടുന്നത് റോഡിന്‍റെ ഇടതുവശത്ത് കൂടി ശാസ്തമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വാഹനാപകടങ്ങൾക്ക് കാരണമായേക്കാവുന്ന സിഗ്നലിലെ തകരാർ അധികൃതർ ഉടൻതന്നെ പരിഹരിക്കണമെന്ന ആവശ‍്യം ശക്തമായിട്ടുണ്ട്.