ബലിതര്‍പ്പണത്തിനായി ഒരുങ്ങി ക്ഷേത്രങ്ങള്‍: കര്‍ക്കടക വാവ് നാളെ
Friday, August 2, 2024 6:34 AM IST
തിരുവനന്തപുരം: പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി. നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാകും. കര്‍ക്കടക വാവ് ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. കര്‍ക്കടക വാവുബലി തര്‍പ്പണത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളായ ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, ശിവഗിരി മഠം, അരുവിപ്പുറം, വര്‍ക്കല പാപനാശം, ശംഖുമുഖം കടപ്പുറം, കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, തൃക്കണ്ണാപുരം എന്‍എസ്എസ് കരയോഗത്തിനു കീഴിലുള്ള അയ്യപ്പതാവള ക്ഷേത്രം,


വെള്ളായണി ഊക്കോട് ചെറുബാലമന്ദം ശിവക്ഷേത്രം, വെള്ളായണി കായല്‍ക്കരയില്‍ തൃക്കുളങ്ങളര മഹാവിഷ്ണു ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ ക്ഷേത്രം, വേളി ഗണപതി ക്ഷേത്രം, വേവിള മഹാവിഷ് ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, നടുവത്ത് മഹാവിഷ്ണു ക്ഷേത്രം, തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃതര്‍പ്പണവും തിലഹോമവുമാണ് പ്രധാന ചടങ്ങുകള്‍.