പ്രതിയുടെ പരാതിയിൽ വീട്ടമ്മയുടെ ഭർത്താവിനെതിരേ കേസെടുത്തു
Friday, August 2, 2024 6:34 AM IST
തിരുവനന്തപുരം: പാൽകുളങ്ങര ചെന്പകശേരി ലെയിനിൽ വീട്ടമ്മയെ വെട വച്ചു കൊല്ലാൻ ശ്രമിച്ചകേസിൽ കൊല്ലം സ്വദേശിയായ പ്രതിയുടെ പരാതിയിൽ വീട്ടമ്മയുടെ ഭർത്താവായ സുജിത് നായർക്കെതിരെ പോലീസ് കേസെടുത്തു.

വീട്ടമ്മയെ വെടിവയ് ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്നു കോടതിയിൽ അപേക്ഷ നൽകും. പ്രതി കൊലപാതകശ്രമത്തിന് ഉപയോഗിച്ചിരുന്ന കാർ കൊല്ലം ആയൂർ വെള്ളച്ചാൽ ഭാഗത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു.ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതി 11 ആണ് കേസ് പരിഗണിച്ചത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സിൽ വച്ച് 2021 ഓഗസ്റ്റ് മാസം സുജിത് നായർ ബലപ്രയോഗത്തിലൂടെ പ്രതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും ഇതിനു ശേഷം പെട്ടെന്നു സൗഹൃദം അവസാനിപ്പിച്ചുവെന്നും ഇതിലു ള്ള ദേഷ്യത്തിലാണ് വീട്ടമ്മയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്നാണ് പ്രതി പോലീസിനോടു പറഞ്ഞിട്ടുള്ളത്. സുജിത് നായർക്കെതിരെ ശാരീരികബന്ധത്തിനു താത്പര്യമില്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ബലാൽസംഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.


കൊറിയർ വിതരണത്തിനെന്ന വ്യാജേനയാണ് പ്രതി വീട്ടമ്മയുടെ വീട്ടിലെത്തിയത്. കൊറിയർ ഒപ്പിട്ടു വാങ്ങുന്നതിനിടെയാണ് പ്രതി തന്‍റെ പാന്‍റ്സിന്‍റെ പോക്കറ്റിൽ നിന്ന് എയർ പിസ്റ്റലെടുത്തു വീട്ടമ്മയെ വെടിവച്ചത്. കൈ കൊണ്ടു മുഖം മറയ്ക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ഇടതു കൈയിൽ പെല്ലറ്റ് തുളച്ചു കയറിയത്.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പെല്ലറ്റ് പോലീസ് തെളിവിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.