വീട്ടിൽകയറി വെടിയുതിർത്ത സംഭവം : സുജിത്തിന്‍റെ അവഗണന തളർത്തിയെന്ന് പ്രതി
Friday, August 2, 2024 6:34 AM IST
തിരുവനന്തപുരം: സുജിത്തിന്‍റെ അവഗണന തന്നെ മാനസികമായി തളർത്തിയെന്ന് വഞ്ചിയൂർ വെടിവയ്പ് കേസിലെ പ്രതിയുടെ മൊഴി. സുജിത്തിനോടുള്ള പകയാണ് ഷിനിയെ ആക്രമിക്കാൻതന്നെ പ്രേരിപ്പിച്ചതെന്നും യുവതി പോലീസിന്‍റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും വെളിപ്പെടുത്തി. താൻ അനുഭവിച്ച മാനസിക വേദന സുജിത്തും അറിയണമെന്ന ഉറച്ച തീരുമാനമാണ് ഷിനിയെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയത്.

ആറു മാസക്കാലമായി ആക്രമണത്തിനു മാനസികമായി തയാറെടുപ്പു നടത്തിവരികയായിരുന്നു. എയർ പിസ്റ്റൾ ഉപയോഗിച്ച് ഷിനിയുടെ തലയ്ക്കാണ് വെടിയുതിർക്കാൻ ശ്രമിച്ചത്. എന്നാൽ ഉന്നം മാറിപ്പോയി. അടുത്തുനിന്നു തലയ്ക്ക് വെടിവച്ചാൽ മരണം സംഭവിക്കുമെന്നു മനസിലാക്കിയാണ് തലയ്ക്കുനേരെ വെടിവയ്ക്കാൻ തയാറായത്.

എന്നാൽ ഷിനി കൈകൊണ്ട് ചെറുത്തുവെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. പോലീസ് തന്നെ സംശയിക്കുകയോ പിടിയ്ക്കുകയോ ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതനുസരിച്ചാണു കൃത്യത്തിനുള്ള പദ്ധതി തയാറാക്കിയിരുന്നതെന്നും യുവതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സുജിത്ത് താനുമായി അകന്നതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തയോടെയാണ് ജീവിച്ചതെന്നും അവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ഷിനിയെ പെരുന്താന്നിയിലെ വീട്ടിലെത്തി മുഖം മറച്ചു വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി യായ ഡോക്ടറാണ് പോലീസിന്‍റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പ് വേളയിലും മനസു തുറന്നു കുറ്റം സമ്മതിച്ചത്.

കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ സുജിത്തും താനും ഒരുമിച്ച് ജോലി ചെയ്തപ്പോഴുള്ള സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയിരുന്നുവെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിരുന്നു.

ഷിനിയെ ആക്രമിക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന എയർപിസ്റ്റൽ കഴിഞ്ഞ ദിവസം പോലീസ് യുവതിയുടെ താമസസ്ഥലത്തെ ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്തു. കോടതി റിമാന്‍റ് ചെയ്ത ഡോക്ടർ കൂടിയായ യുവതി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്.


പ്രതി നടത്തിയത് വിദഗ്ധമായ ആസൂത്രണം


തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ഷിനിയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാന്‍റിൽ കഴിയുന്ന യുവതി കുറ്റകൃത്യത്തിൽ തന്നെ പിടികൂടാതിരിക്കാൻ വിദഗ്ധമായ ആസൂത്രണവും മുൻകരുതലും സ്വീകരിച്ചിരുന്നുവെന്ന് പോലീസ്. സ്വന്തം വാഹനം ഒഴിവാക്കി ബന്ധുവിന്‍റെ വാഹനത്തിൽ വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച് കൃത്യത്തിനെത്തിയത് ഇതിന്‍റെ ഭാഗമായിട്ടായിരുന്നു.

മുഖം വ്യക്തമായി കാണാതിരിക്കാൻ പ്രതി മുഖപടം ഉപയോഗിച്ചി രുന്നു. കൃത്യത്തിനുശേഷം കൊല്ലത്തേക്കുപോയ യുവതി ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നുവെന്നുവരുത്താൻ ശ്രമിച്ചു. പോലീസ് തന്നെ പിടികൂടില്ലെന്ന് ഉറപ്പുണ്ടായിരുന്ന യുവതി മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചുവന്ന വാർത്തകൾ സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു. ചാക്ക മുതൽ കൊല്ലം വരെയുള്ള 30 ൽപരം പ്രദേശങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിന്‍റെ യാത്ര അവസാനിച്ച സ്ഥലം കണ്ടെത്തിയത്.

പ്രതിയുടെ മൊബൈൽ നന്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ നിരവധി തവണ യുവ തി പെരുന്താന്നി പ്രദേശത്തിന്‍റെ മൊബൈൽ ടവർ പരിധിയിലുണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞു. സുജിത്തിൽനിന്നും വിവരങ്ങൾ അന്വേഷിച്ച പോലീസ് സംഘം യുവതിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു.

ജോലി നോക്കുന്ന ഹോസ്പിറ്റലിലെത്തി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോ ഴും യുവതി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലെത്തിച്ചു ചോദ്യം ചെയ്തപ്പോൾ ആദ്യം ഒഴിഞ്ഞുമാറി. സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും കാണിച്ച് ചോദ്യം ചെയ്തപ്പോഴാണ് പിടിച്ച് നിൽക്കാനാകാതെ മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തിയത്. യുവതിയുടെ അറസ്റ്റിൽ ആശുപത്രി ജീവനക്കാരും ഞെട്ടി.