തുറമുഖത്തിനായി ഏറ്റെടുത്ത ഭൂമിയിൽ മാലിന‍്യ നിക്ഷേപം
Saturday, July 27, 2024 7:07 AM IST
വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഏറ്റെടുത്ത ഭൂമിയിൽ മാലിന്യ നിക്ഷേപം നടക്കുന്നതായി നാട്ടുകാർ. മുല്ലൂരിൽ വിസിൽ ഏറ്റെടുത്ത് അദാനിക്ക് കൈമാറിയ സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതായ പരാതി ഉയർന്നത്. കാട് മുടിക്കിടക്കുന്ന തുറസായ പ്രദേശം ഇഴജന്തുക്കളുടെ താവളുമായി മാറയത് പ്രദേശവാസികളെ ഭീതിയിലാക്കി .

ഈ മേഖലയിൽ പ്രദേശവാസികൾക്കു പാമ്പുകടി ഏൽക്കുന്നതും ആട്, കോഴി എന്നിവ നഷ്ടപെടുന്നതും പതിവാണെന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കൂടാതെ വസ്തു ഏറ്റെടുത്തിട്ടിരിക്കുന്ന പ്രദേശത്തെ കിണറുകളിലും സമീപ പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതും സമീപവാസികൾക്ക് ദുരിതമായി.


പ്ലാസ്റ്റിക് നിക്ഷേപം തടയാൻ നടപടി വേണമെന്നും കാടുപിടിച്ചു കിടക്കുന്ന പാഴ്ച്ചെടികൾ വെട്ടി തെളിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ കോർപ്പറേഷൻ, വിസിൽ എന്നിവർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുംപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും മുല്ലൂർ പോർട്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ എസ്. മനോഹരൻ , ടി.ബിജു , സതികുമാർ എന്നിവർ പറഞ്ഞു.