സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ലക്ഷ്യമാക്കി പിങ്ക് വോയ്സ് പദ്ധതി
Saturday, July 27, 2024 7:01 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ 2023-24 വാർഷിക വനിത ഘടക പദ്ധതിയുടെ ഭാഗമായി പിങ്ക് വോയിസ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകളും കുട്ടികളും വീടുകളിലും പൊതുസമൂഹത്തോടും തുറന്നു പറയുവാൻ മടിക്കുന്ന പ്രശ്‌നങ്ങൾ രഹസ്യ സ്വഭാവത്തോടെ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരപ്രദേശത്തെ പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും പിങ്ക് വോയിസ് പരാതി പരിഹാരപ്പെട്ടി സ്ഥാപിക്കും.

പിങ്ക് പോലീസിന്‍റെ സഹകരണത്തോടെ പരാതികൾ രഹസ്യ സ്വഭാവത്തിൽ പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരളത്തിലാദ്യമായി നെയ്യാറ്റിൻകര നഗരസഭയാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്നും നഗരസഭ ചെയർമാൻ പി.കെ രാജമോഹനന്‍ അറിയിച്ചു.

സ്വദേശാഭിമാനി ടൗൺഹാളിൽ ചേര്‍ന്ന ചടങ്ങില്‍ ചെയർമാൻ പി .കെ.രാജമോഹനൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്‌നങ്ങൾ ഫോൺ മുഖാന്തിരം അറിയിക്കുവാൻ ജ്വാല പദ്ധതിയുടെ ഭാഗമായി 7356580607 എന്ന ടോൾ ഫ്രീ നമ്പറിന്‍റെ പ്രവർത്തന ഉദ്ഘാടനവും വാർഡുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ ഡോക്യുമെന്‍റേഷന്‍റെ ഭാഗമായുള്ള പെണ്ണടയാളം എന്ന പുസ്‌തകത്തിന്‍റെ പ്രകാശനവും നടന്നു.


നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.കെ .അനിതകുമാരി അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ പ്രിയ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ .കെ.ഷിബു, ആർ.അജിത, ഡോ.എം.എ .സാദത്ത്, കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, ഷാമില, പ്രസന്നകുമാർ, കൂട്ടപ്പന മഹേഷ്,

ഗോപകുമാർ, വേണുഗോപാൽ, എസ്.സുജിൻ, പത്മകുമാരി, ഗ്രാമം പ്രവീൺ, ബിനു, ദീപ, ഐശ്വര്യ, മഞ്ചത്തല സുരേഷ്, നഗരസഭ സെക്രട്ടറി ബി. സാനന്ദസിംഗ്, കൃഷ്ണ, ഐസിഡിഎസ് സുപ്പർവൈസർ അംബിക എന്നിവര്‍ പങ്കെടുത്തു.