ശമ്പളം നല്‍കിയില്ലെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Saturday, July 27, 2024 7:01 AM IST
വെള്ളറട: ഒറ്റശേഖരമംഗലം സ്വദേശിയായ വിദ്യാര്‍ഥിക്ക് സ്വകാര്യ സ്ഥാപനം ശമ്പളം നല്‍കാത്തതില്‍ മനുഷ്യാവകാശ കമ്മിഷനന്‍റെ ഇടപെടല്‍. കുടുംബം പുലര്‍ത്താനായി ജോലി ചെയ്യുകയായിരുന്ന വിദ്യാര്‍ഥിക്ക് ശമ്പളം നല്‍കാത്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടലുണ്ടായത് .

രാത്രികാലങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാര്‍ഥിക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ ട്രാവല്‍ സ്ഥാപനത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്ക് ഒരുങ്ങുന്നത്.

നഗരത്തില്‍ തൈയ്ക്കാട് പ്രവര്‍ത്തിയ്ക്കുന്ന ട്രാവല്‍സ് ഉടമയ്ക്കെതിരെ അന്വേഷണം നടത്തി ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണും ജുഡീഷല്‍ അംഗവുമായ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു. ഒറ്റശേഖരമംഗലം സ്വദേശി എ.എസ്.അഭിജിത് ആണ് പരാതിക്കാരന്‍.


ഏപ്രില്‍ 10 മുതല്‍ മേയ് രണ്ടുവരെയാണ് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാര്‍ കമ്പനിയായ ഹൈനസ് ഗ്രൂപ്പ് ട്രാവല്‍സില്‍ അഭിജിത് ജോലി ചെയ്തിരുന്നത്. വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അഭിജിത്. ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കും.