ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടി
Friday, July 26, 2024 7:03 AM IST
വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസങ്ങളിൽ മംഗലപുരം, പോത്തൻകോട്, പിരപ്പൻകോട് മേഖലകളിൽ ഭീതിപരത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവച്ചു പിടികൂടി. ബുധനാഴ്ച മംഗലപുരത്ത് ഡിജിറ്റൽ സർവകലാശാലയിലും, ടെക്നോസിറ്റി സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിലും കണ്ട കാട്ടുപോത്തിനെ ഇന്നലെ രാവിലെ 10.30ഓടെ പിരപ്പൻകോട് ഭാഗത്ത് കാണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വനപാലകർ മയക്കുവെടിവച്ചതിനെ തുടർന്ന് ഒരു കിലോ മീറ്ററോളം ഓടി ഭീകരന്തരീക്ഷം സൃഷ്ടിച്ച കാട്ടുപോത്ത് തെന്നൂർ ക്ഷേത്രത്തിനു സമീപം മയങ്ങിവീഴുകയായിരുന്നു.


രണ്ടു മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പാലോട് ഫോറസ്റ്റ് ഓഫീ സർമാർ, സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള വെഞ്ഞാറമൂട് പോലീസ്, എഎസ്ടിഒ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ വെഞ്ഞാറമൂട്, ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം അംഗങ്ങൾ എന്നിവർ ചേർന്നു ജെസിബിയുടെ സഹായത്തോടെ കാട്ടുപോത്തിനെ വനം വകുപ്പിന്‍റെ വാഹനത്തിൻ പലോട് വനമേഖലയിൽ എത്തിച്ചു.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടു പോത്തിന്‍റെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു. പാലോട് വനമേഖലകളിൽനിന്നും വന്നതാകാമെന്നാണു നിഗമനം.