ബോട്ടുവാങ്ങാൻ കഴിവില്ലാത്തവർ കറങ്ങി നടക്കുന്നത് ഹെലിക്കോപ്റ്ററിൽ !
Friday, July 26, 2024 6:57 AM IST
എസ്. രാജേന്ദ്രകുമാർ

വിഴിഞ്ഞം: കടലിൽ പട്രോളിംഗിനായി ഇറങ്ങാൻ ഒരു ബോട്ടുവാങ്ങി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ആരുമില്ല. ലക്ഷങ്ങൾ വാടക നൽകി ഹെലികോപ്റ്റർ എടുത്ത് ആകാശത്ത് ചുറ്റിയടിക്കാൻ തീര ദേശപോലീസിന് പണമുണ്ട്.

കണ്ടം ചെയ്യാറായ പഴഞ്ചൻബോട്ടുകളിൽ ദുർഘട സാഹചര്യങ്ങളിൽ പോലും ജീവൻ പണയം വച്ച് കടലിൽ ഇറങ്ങേണ്ട ഗതികേടിന് മാറ്റമുണ്ടാക്കണമെന്ന ജീവനക്കാരുടെ നിരന്തര ആവശ്യങ്ങൾ പോലും പരിഗണിക്കാത്ത അധികൃതരാണ് വല്ലപ്പോഴും വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്ററിൽ ആകാശനിരീഷണം നടത്തി റിപ്പോർട്ട് തയാറാക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ തന്ത്ര പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷിതത്വത്തിനാണ് ആകാശ നിരീഷണമെന്നാണ് അധികൃതരുടെ വാദം .

വിഴിഞ്ഞം, പൂവാർ , അഞ്ചുതെങ്ങ് എന്നീ തീരദേശ സ്റ്റേഷനുകൾ സംയുക്തമായാണ് ബുധനാഴ്ച പറന്നത്. ജില്ലയിലുള്ള ഈ മൂന്ന് സ്റ്റേഷനുകൾക്കും മനസമാധാനമായി പട്രോളിംഗിന് ഒരു ബോട്ടില്ലതാനും. കോവളത്തെ സ്വകാര്യ ഹോട്ടൽ ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ചിപ്സൺ എന്ന വാടക ഹെലികോപ്റ്റർ തമിഴ്നാട് അതിർത്തിയായ തെക്കെ കൊല്ലംകോട് മുതൽ വർക്കല കാപ്പിൽ വരെ പറന്നു. സുരക്ഷ പരിശോധിക്കാൻ മൂന്ന് സ്റ്റേഷനുകളിലെ എസ്ഐമാരെയും അധികൃതർ ചുമതലപ്പെടുത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഒരു ദിവസം ആകാശപ്പറക്കൽ നടത്തി സുരക്ഷ വിലയിരുത്തിയിരുന്നു. ഇനിയും അധികം താമസിയാതെ പറക്കൽ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

കേരളത്തിന്‍റെ തെക്കെയറ്റത്തെ തന്ത്ര പ്രധാന കേന്ദ്രമായ വിഴിഞ്ഞത്തിന്‍റെ സുരക്ഷ മുൻനിർത്തി 2010-ലാണ് തീരദേശ പോലീസ്റ്റേഷൻ സ്ഥാപിതമായത്.

അന്ന് മൂന്ന് ഇന്‍റർസെപ്റ്റർ ബോട്ടുകളും അനുവദിച്ച് നൽകി. വർഷങ്ങൾ കഴിഞ്ഞതോടെ കാലപ്പഴക്കം കാരണം ബോട്ടുകളുടെ അവസ്ഥ ദയനീയമായി. ഇതിനിടയിൽ പൂവാറിലും അഞ്ചുതെങ്ങിലും പുതിയ സ്റ്റേഷനുകൾ ആരംഭിച്ചു.

എന്നാൽ പുതിയ ഒരുബോട്ട്പോലും വാങ്ങാത്ത അധികൃതർ വിഴിഞ്ഞത്തെ പഴഞ്ചൻബോട്ടുകളെ മൂന്ന് പേർക്കായി വീതിച്ച് നൽകി.

സ്പെയർ പാർട്സുകൾ എന്നപേരിലും ദിവസങ്ങളും മാസങ്ങളും നീളുന്ന അറ്റകുറ്റപ്പണികൾക്കായി പൊടിച്ച കോടികൾ.. എന്നാലും പുതിയ എന്നൊന്ന് പരിഗണിച്ചില്ല.

ഉപ്പുവെള്ളത്തിലോടുന്ന യാനങ്ങൾക്ക് അധികം ആയുസില്ലെങ്കിലും വെള്ളത്തിൽ ഓടിയും കരയിൽ ഇരുന്നുമായി തീരദേശ പോലീസിന്‍റെ ബോട്ടുകൾ കണ്ടംചെയ്യാനുള്ള അവസാന വർഷമായ പതിനഞ്ച് എന്ന നമ്പർ അടുത്ത വർഷം പൂർത്തിയാക്കും. ഇതിനോടകം കടൽ പട്രോളിംഗിന് പുറപ്പെട്ട് ഉൾക്കടലിൽ അകപ്പെട്ട് രക്ഷക്കായി യാചിച്ച തീര ദേശപോലീസുകാരെ തീര സംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്‍റും രക്ഷിച്ച് കരയിൽ എത്തിച്ച നിരവധി സംഭവങ്ങളും അരങ്ങേറി.

പ്രക്ഷുബ്ധമായ കടലിൽ പോലും ബോട്ടിറക്കാൻ നിർദേശം നൽകുന്ന ഉന്നതരും പുതിയ ബോട്ട് വേണമെന്ന പോലീസുകാരുടെ നിരന്തര ആവശ്യം പരിഗണിച്ചില്ല. ഇതിനിടയിലാണ് വല്ലപ്പോഴുമുള്ള വാടക ഹെലി കോപ്റ്ററിലെ ആകാശപ്പറക്കൽ.