പോത്തൻകോട്ടെ ഗതാഗതക്കുരുക്ക് : പരിഹാര നിർദേശങ്ങളുമായി ഗതാഗത വകുപ്പ്
Friday, July 26, 2024 6:57 AM IST
പോത്തൻകോട്: പോത്തൻകോട് ജംഗ്ഷനിൽ രൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്. ഗതാഗത കുരുക്ക് പരിഹരിക്കാനായി മന്ത്രി ജി.ആർ. അനിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കത്ത് നൽകിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിലെ ഓട്ടോ സ്റ്റാൻഡ് മറ്റൊരു ഭാഗത്തേക്ക് മാറ്റി എച്ച്കെ തിയേറ്റർ വരെ പാർക്കിംഗ് നിരോധിക്കുക, വെമ്പായം റോഡിലെ ഓട്ടോ സ്റ്റാൻഡ്മാറ്റുക, വെമ്പായം റോഡിൽ നിന്നും വെഞ്ഞാറമൂട് റോഡിലേക്ക് തിരിയുന്ന വാഹനങ്ങളെ തിരിയാൻ അനുവദിക്കാതെ വൺവേ സംവിധാനത്തിലൂടെ തിരിച്ചു വിട്ടുക, ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് ലൈറ്റിന്‍റെ സാധ്യതാപഠനം നടത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

രാവിലെയും വൈകുന്നേരവും ഇവിടെ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിൽ പെടുന്നത് മറ്റ് ജില്ലക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുവാൻ മറ്റുജില്ലകളിൽ നിന്നും എത്തുന്നവർ കൂടുതലായി ആശ്രയിക്കുന്ന പ്രധാന റോഡാണിത്. വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനായി മറ്റൊരു സമാന്തര പാതയൊ ഒരു മേൽപ്പാലമോ വന്നാൽ മാത്രമാണ് പരിഹാരം ഉണ്ടാകു എന്ന് നാട്ടുകാരും പറയുന്നു.


ജംഗ്ഷനിൽ നിർത്താതെ കടന്നു പോകേണ്ട വാഹനങ്ങളാണ് ഇടുങ്ങിയ റോഡിൽപെട്ട് നട്ടം തിരിയേണ്ടി വരുന്നത്. വ്യാപാരി സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടേയും ജനപ്രതിനിധികളുടേയും റവന്യൂ പൊതുമരാത്ത്, പഞ്ചായത്ത് അധികൃതർ, സന്നദ്ധസംഘടനകളുടേയും വിപുലമായ യോഗം വിളിച്ചുകൂട്ടി റോഡുവികസനത്തിനുവേണ്ട കാര്യങ്ങൾ ചർച്ചചെയ്യേണ്ടതാണെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഗതാഗത കുരുക്കുണ്ടാകാൻ കാരണം വെമ്പായം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട് റോഡിലേക്ക് തിരിഞ്ഞു പോകുവാനുള്ള കാലതാമസം, മംഗലപുരം, കഴക്കൂട്ടം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെമ്പായം ഭാഗത്തേക്ക് പോകാനായി എത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക്, ബസ് ടെർമിനലിലേക്ക് കെഎസ്ആർടിസി ബസുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന ഗതാഗത കുരുക്ക്, അനധികൃത പാർക്കിംഗ് എന്നിവയാണ്.