ചരിത്രമായി പദ്മേന്ദ്ര പ്രസാദിന്‍റെ എഐ ചിത്രങ്ങൾ
Friday, July 26, 2024 6:41 AM IST
തിരുവനന്തപുരം: കുട്ടനാടിനെ അപ്പാടെ വിഴുങ്ങിയ വെള്ളപ്പൊക്കം. ചേന്നപ്പറയന്‍റെ കൂരയ്ക്കു മുകളിലേക്കും വെള്ളം കയറി തുടങ്ങിയപ്പോൾ അകലെ പൊയ്ക്കൊണ്ടിരുന്ന കെട്ടുവള്ളം ലക്ഷ്യമാക്കി ചേന്നൻ കൂക്കി വിളിച്ചു. ഗർഭിണിയായ പെണ്ണാളും നാലു കിടാങ്ങളും പൂച്ചയും കെട്ടുവള്ളത്തിൽക്കയറി ദൂരയ്ക്ക്... ഇതിനിടയിൽ കൂരയുടെ പടിഞ്ഞാറുഭാഗത്തുനിന്ന വളർത്തു നായയെ ആരും ശ്രദ്ധിച്ചില്ല.

തന്‍റെ യജമാനനും കുടുംബവും അകന്നകന്നു പോകുന്നത് നോക്കി കൂരയ്ക്കുമുകളിൽ നായ് നിന്നു. ഒറ്റയ്ക്ക്; കോരിച്ചൊരിയുന്ന മഴയിൽ തികച്ചും ഒറ്റപ്പെട്ട്...

1924-ൽ കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്‍റെ ഓർമയിൽ തകഴി ശിവശങ്കരപിള്ള എഴുതിയ "വെള്ളപ്പൊക്ക' ത്തിൽ എന്ന ചെറുകഥയുടെ നിർമിത ബുദ്ധി ചിത്രങ്ങൾ വെള്ളപൊക്കത്തിന്‍റെ ഓർമതേങ്ങലുകളായി മുന്നിലേക്ക്.

വൈലോപ്പിള്ളി സംസ്കൃതി ഭവൻ ലളിതകലാ അക്കാദമി ആർട്ട ഗാലറിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന "വെള്ളപ്പൊക്കത്തി'ൽ എന്ന പദ്മേന്ദ്ര പ്രസാദിന്‍റെ എഐ ചിത്ര പ്രദർശനം ചരിത്രമാകുന്നു. പഴമക്കാർ പറയുന്ന 99 ലെ വെള്ളപ്പൊക്കത്തിന്‍റെ നൂറാം വർഷമായ 2024-ൽ തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ഇതിഹാസ കഥയെ ആധാരമാക്കി പദ്മേന്ദ്ര പ്രസാദ് സൃഷ്ടിച്ചതാണ് നൂറ് എഐ ചിത്രങ്ങൾ. നിർമിത ബുദ്ധിയിലൂടെ ഡിസൈൻ ചെയ്ത ചിത്രങ്ങൾ ഇമേജ് എഡിറ്റിംഗ് നടത്തിയാണ് പദ്മചേന്ദ്ര പ്രസാദ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സാഹിത്യ സൃഷ്ടി നിർമിത ബുദ്ധി ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. എന്ന സവിശേഷതയുണ്ട്. വെള്ളപ്പൊക്കത്തിൽ എന്ന കഥയിലൂടെ തകഴി അവതരിപ്പിച്ച ഒരു മിണ്ടാപ്രാണിയുടെ മുഴുവൻ വേദനയും ജീവഭയവും നിസ്സഹായതയും പദ്മേന്ദ്ര പ്രസാദ് ജീവൻ കൊടുത്ത ചിത്രങ്ങൾ ഏറ്റുപറയുന്നു.

തുഴഞ്ഞു പോകുന്ന ഓരോ വള്ളവും തന്‍റെ കുടിലിന്‍റെ അരികിലെത്തുമെന്നുള്ള പ്രതീക്ഷയിൽ, ഏതെങ്കിലുമൊരു വള്ളത്തിൽ തന്‍റെ യജമാനൻ ഉണ്ടാവും എന്ന സ്വപ്നത്തിൽ വാലാട്ടി നിൽക്കുന്ന നായ. നിസ്സഹായനായ മനുഷ്യനെ പോലെ കരഞ്ഞും കൂരയ്ക്കു മുകളിൽ ഓടി നടന്നും രക്ഷക്കായി നീട്ടിവിളിച്ചും ഉഴറുന്ന കാവൽ നായയുടെ ചിത്രങ്ങൾ ഹൃദയഭേദകം...


വെള്ളത്തിലൂടെ പാഞ്ഞു വരുന്ന മുതലയെക്കണ്ടു പേടിച്ച നായയുടെ ദീനരോദനം വെള്ളത്തിനു മുകളിലൂടെ ഒഴുകി പോയെങ്കിലും ആരും അവനെ രക്ഷിക്കാനെത്തിയില്ല. അന്പലപ്പുഴയിൽ എത്തിയ യജമാനനും കുടുംബവും അത്താഴം കഴിക്കുന്ന ചിത്രവും പദ്മേന്ദ്ര പ്രസാദ് വരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലേയ്ക്കു നിശ്ചലം നോക്കി നിൽക്കുന്ന നായയെയും കർക്കടക സന്ധ്യയ്ക്ക് എവിടെ നിന്നോ ഒഴുകിവരുന്ന രാമായണ ശീലുകൾക്കു കാതോർക്കുന്ന നായയെയും കാണാം.

പട്ടിണികൊണ്ട് തളരുന്പോഴും സ്വന്തം ധർമം നായ മറക്കുന്നില്ല. വള്ളത്തിൽ വാഴക്കുലകൾ മോഷ്ടിക്കുവാൻ വരുന്ന കള്ളന്മാരിൽ ഒരാൾ തന്‍റെ യജമാനന്‍റെ കുടിലിനു പുറത്ത് കയറുന്പോൾ അവൻ അയാളെ കടിക്കുന്നുണ്ട്. നായയെ കഴുക്കോൽ കൊണ്ട് കള്ളൻ തല്ലുന്ന ചിത്രവും വേദനിപ്പിക്കുന്നതാണ്. നായയുടെ ദയനീയ കഥയ്ക്കൊപ്പം തകഴി തുന്നിച്ചേർത്ത വെള്ളപൊക്കത്തിന്‍റെ ഭീകരതയും എഐ ചിത്രങ്ങളിൽ വ്യക്തമായി നിഴലിക്കുന്നുണ്ട്.

വിശന്നു കഴിയുന്ന ഒരു മുതല നായയെ ആക്രമിക്കുന്നതോടെ കുടിൽ നിലം പൊത്തുകയാണ്. വെള്ളമിറങ്ങിയ ശേഷം ചേന്നൻ മടങ്ങിയെത്തി തന്‍റെ നായയുടെ അഴുകി ത്തുടങ്ങിയ ശരീരം കാണുന്ന ചിത്രത്തിലൂടെയാണ് എഐ ചിത്രങ്ങൾ അവസാനിക്കുന്നത്. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ആർട്ട് ഗാലറിയിലെ പ്രദർശനം ഇന്നലെ സമാപിച്ചിരുന്നുവെങ്കിലും കാഴ്ചക്കാരുടെ ആഗ്രഹപ്രകാരം വിണ്ടും ഇതേ ഗാലറിയിൽ പ്രദർശനം തുടരുമെന്നു പദ്മേന്ദ്ര പ്രസാദ് പറഞ്ഞു.

കേരളത്തിന്‍റെ പല ഭാഗത്തും "വെള്ളപ്പൊക്കത്തി’ൽ ചിത്രപ്രദർശനം സംഘടിപ്പിക്കുവാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. വിഷ്വൽ ഓഡിയോ ബുക്കിൽ ഉൾപ്പെടുത്തി യു ട്യൂബിൽ പ്രകാശിതമായ ഈ ചിത്രങ്ങൾ ഇതിനോടകം ഒരു ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.