ഇന്ന് കാർഗിൽ ദിനം: കാർഗിൽ സുകുമാരന്‍റെ വേദനകൾക്ക് 25 വയസ്
Friday, July 26, 2024 6:41 AM IST
പേരൂർക്കട: ശത്രുക്കൾക്കുമേൽ ഇന്ത‍്യൻ സൈന്യം കരുത്തു തെളിയിച്ച ഓർമ പുതുക്കലാണ് ഓരോ കാർഗിൽ ദിനവും. കോട്ടൂർ സ്വദേശിയും ഇപ്പോൾ വട്ടിയൂർക്കാവ് തോപ്പുമുക്കിൽ താമസിച്ചു വരുന്ന യാളുമായ സുകുമാരൻ നായർ (61) എന്ന കാർഗിൽ സുകുമാരന് ഓർത്തെടുക്കാനുള്ളത് തീരാവേദനയുടെ കാൽനൂറ്റാണ്ട്.

1999ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ സുകുമാരൻ നായരും യുദ്ധഭൂമിയിലുണ്ടായിരുന്നു. ആർമിയുടെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിൽ നായിക് ആയിരുന്നു അന്നദ്ദേഹം. യുദ്ധത്തിനിടെ സുകുമാരന്‍റെ വലതു കൈയ്ക്ക് വെടിയേറ്റു. ഡൽഹി ബേസ് ആശുപത്രിയിൽ ഒരു വർഷം ചികിത്സ. വെടിയുണ്ട തറച്ച കൈകൊണ്ട് ഇനി ഒരു ജോലിയും ചെയ്യാനാവില്ലെന്ന സത്യം സുകുമാരനെ തളർത്തിയില്ല.

അത് പട്ടാളക്കാരന്‍റെ വിധിയെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു. 70 ശതമാനം വൈകല്യമായതോടെ സൈന്യത്തിൽനിന്ന് വിരമിക്കേണ്ടി വന്നു. ഇതോടെ കുടുംബത്തിന്‍റെ പ്രതീക്ഷ അസ്തമിച്ചു. പിന്നീട് ആർമിയുടെ സഹായത്തിലാണ് വീടുപോലും നിർമിച്ചത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനെ നാട്ടുകാർ കാർഗിൽ സുകുമാരനെന്നു വിളിച്ചുതുടങ്ങി. അതിൽ അഭിമാനമെന്നു സുകുമാരൻ ഇപ്പോഴും പറയുന്നു.


യുദ്ധഭൂമിയിൽ നിന്നു സുകുമാരൻ മടങ്ങിയെത്തിയത് രോഗങ്ങളുടെ നടുവിലേക്ക്. വെടിവയ്പ്പിൽ വൻതോതിൽ കാർബൺ ശരീരത്തിൽ അടിഞ്ഞുകൂടി. നീണ്ട നാളത്തെ ചികിത്സയ്ക്കൊടുവിൽ വലതുകാൽ മുറിച്ചുനീക്കേണ്ടിവന്നു. രണ്ടുമാസം മുമ്പു വീൽചെയറിൽ നിന്നുള്ള വീഴ്ചയിൽ വെടിയേറ്റ കൈയിൽ സ്ഥാപിച്ചിരുന്ന മെറ്റൽ പ്ലേറ്റ് ഒടിഞ്ഞു. ഇതിന്‍റെ ചികിത്സാർഥം മകൾ സുസ്മിതയുടെ വട്ടിയൂർക്കാവിലെ വീട്ടിലാണ് ഇപ്പോൾ ഈ കാർഗിൽ പോരാളിയുടെ താമസം.