വിഴിഞ്ഞം പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയത് ഉമ്മൻ ചാണ്ടി: ടി. സിദ്ദിഖ്
Friday, July 26, 2024 6:41 AM IST
കഴക്കൂട്ടം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുന്ന കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമാ ണ് അഴിമതി ആരോപിച്ച് പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് അത് ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയതെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ.

യുഡിഎഫ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റി "ഉമ്മൻചാണ്ടി വഴി വിഴിഞ്ഞം വികസനം, ദീർഘവീക്ഷണം, ദൃഢനിശ്ചയം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തിന്‍റേത് മാത്രമല്ല കേരളത്തിന്‍റെ മുഖച്ഛായ മാറ്റാൻ വിഴിഞ്ഞം പദ്ധതിക്ക് കഴിയുമെന്ന് ആരേക്കാളും കൂടുതൽ ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വ്യാജ ആരോപണങ്ങളിൽ തളരാതെ മുന്നോട്ടു പോയ ഉമ്മൻ ചാണ്ടിയുടെ സമീപനം ഭരണാധികാരികൾക്ക് മാതൃകയാണെന്ന് സിദ്ദിഖ് പറഞ്ഞു.


കേരളം ഉള്ളടിത്തോളം കാലം ഉമ്മൻചാണ്ടിയുടെ വികസന മാതൃക സ്മരിക്കപ്പെടുമെന്നും വരുംതലമുറയ്ക്ക് അദ്ദേഹത്തോട് കടപ്പാട് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ചെയർമാൻ ആർ. പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. മുൻ സിഎസ് ഐആർ ശാസ്ത്രജ്ഞനും ജൈവവൈവിധ്യ ബോർഡ് ചെയർമാനുമായ ഡോ. ഉമ്മൻ വി. ഉമ്മൻ, മുതിർന്ന മാധ്യമപ്രവർത്തകൻ ജോണ്‍ മുണ്ടക്കയം, വിഴിഞ്ഞം പോർട്ട് മുൻ സിഎംഡി എ. എസ്. സുരേഷ് ബാബു,

ആർഎസ്പി ദേശീയ സമിതി അംഗം കെ.എസ്. സനൽകുമാർ, മണ്‍വിള രാധാകൃഷ്ണൻ, കെപിസിസി സെക്രട്ടറി ജോണ്‍ വിനേഷ്യസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അണിയൂർ പ്രസന്നകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എം.എസ്. അനിൽ, ജി. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.