ഫ്ലക്സ് ബോര്‍ഡുകള്‍ ഗതാഗതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി
Thursday, July 25, 2024 7:01 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷനു സമീപം വിവിധ വലിപ്പത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ സുഗമമായ ഗതാഗതത്തിന് ദൃശ്യതടസം സൃഷ്ടിക്കുന്നതായി പരാതി.

കരമന- കളിയിക്കാവിള പാതയില്‍ നിന്നും നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിലേയ്ക്കും പൂവാറിലേയ്ക്കുള്ള റോഡിലേയ്ക്കും കോണ്‍വെന്‍റ് റോഡിലേയ്ക്കുമൊക്കെ വാഹനങ്ങള്‍ക്ക് കയറാനുള്ള പാതകള്‍ സംഗമിക്കുന്ന നഗര ചത്വരത്തിനു ചുറ്റും ഫ്ലക്സുകളാണ്.

രാഷ്ട്രീയ കക്ഷികള്‍ അടക്കം വിവിധ സംഘടനകളുടെ സമ്മേളനങ്ങള്‍ മുതല്‍ വാര്‍ഷിക മഹാമഹങ്ങള്‍ വരെയുള്ള വിശേഷങ്ങള്‍ നിറഞ്ഞ ഫ്ലക്സുകള്‍ ഇതുവഴി വാഹനം ഓടിച്ചെത്തുന്നവരുടെ കാഴ്ചയെ മറയ്ക്കുന്ന വിധത്തിലാണ് നിരത്താറുള്ളതെന്ന പരാതി നേരത്തെയുണ്ട്. മുന്‍ നിയമസഭ സ്പീക്കര്‍ എന്‍. സുന്ദരന്‍നാടാരുടെ പൂര്‍ണകായ പ്രതിമ ചത്വരത്തില്‍ സ്ഥാപിച്ചിരിക്കുന്നു.


പലപ്പോഴും ഈ പ്രതിമയെ പോലും മറച്ചാണ് ഫ്ലക്സുകള്‍ നിരക്കുന്നത്. തൊട്ടടുത്ത അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ചുറ്റുവേലിയിലും ഫ്ലക്സുകള്‍ നിറയ്ക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകളും യാത്രക്കാര്‍‍ക്ക് തലവേദനയാണ്.