പാരിതോഷികവിതരണം: കളരിപ്പയറ്റ് ജേതാക്കളെ അവഗണിച്ചെന്ന് ആരോപണം
Thursday, July 25, 2024 6:36 AM IST
തിരുവനന്തപുരം: ഗോവ ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് നൽകുന്ന പാരിതോഷിക വിതരണത്തിൽ കളരിപ്പയറ്റ് ജേതാക്കളെ സർക്കാർ അവഗണിച്ചതായി കേരള കളരിപ്പയറ്റ് അസോസിസിയേഷൻ കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. അന്പു ആർ നായർ.

കായിക യുവജനകാര്യ ഡയറക്ടറുടെ ഉത്തരവിൽ മറ്റു കായിക ഇനങ്ങളിൽ വിജയിച്ചവരുടെ പേരും മെഡൽ വിവരണവും പാരിതോഷിക സംഖ്യയും ഉൾപ്പെടുത്തിയപ്പോൾ മെഡൽപ്പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുനിന്ന കേരളത്തെ അഞ്ചാം സ്ഥാനത്തെത്തിച്ച കളരിപ്പയറ്റ് താരങ്ങളെ അവഗണിച്ചത് വീഴ്ചയുടെ ഭാഗമായി കാണാൻ കഴിയില്ല.


കഴിഞ്ഞ മാർച്ച് 20ന് കളരിപ്പയറ്റ് ജേതാക്കളുമായി ബന്ധപ്പെട്ട രേഖകൾ കായിക യുവജനകാര്യ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയിട്ടും കളരിപ്പയറ്റിനെ പാരിതോഷിക പട്ടികയിൽ നിന്നും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഡോ. അന്പു ആർ. നായർ വ്യക്തമാക്കി.