കേരളത്തിലെ ആദ്യ കുട്ടികർഷക സംഗമം ഉദ്ഘാടനം ചെയ്തു
Thursday, July 25, 2024 6:36 AM IST
പോത്തൻകോട്: കേരളത്തിലെ ആദ്യ കുട്ടികർഷക സംഗമം പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പോത്തൻകോട് കൃഷിഭവന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിലെ 1000 കൃഷി ഭവനുകളിലായി 24,000 കൃഷികൂട്ടമുള്ള കേരളത്തിൽ കുട്ടികളെ ചേർത്തു രൂപീകരിക്കുന്ന ആദ്യ കുട്ടി കൃഷിക്കൂട്ടം എന്ന ബഹുമതി പഞ്ചായത്തിനും ലക്ഷ്മി വിലാസം സ്കൂളിനുമുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. കിഡ്നിയും കരളും ശരീരഭാഗങ്ങളും മാറ്റിവയ്ക്കാൻ സഹായമഭ്യർഥിക്കുന്ന വേദനിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

കുട്ടികൾ വീട്ടിലെ മുതിർന്നവരെകൂടി ഒപ്പംകൂട്ടി കൃഷി പഠിപ്പിച്ചു ശുദ്ധമായ കാർഷികവിഭവങ്ങൾ ഉത്പാദിപ്പിക്കാനും ആവശ്യം കഴിഞ്ഞു പുറത്തു വിറ്റു വരുമാനമുണ്ടാക്കാനും കഴിയുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. സീറോ ബാലൻസ് അക്കൗണ്ട് ഉള്ള ബാങ്ക് പാസ് ബുക്കുകളും മന്ത്രി കുട്ടികൾക്ക് വിതരണം ചെയ്തു.


മന്ത്രി ജി.ആർ. അനിൽ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.പി. അനൂപ്, മുതിർന്ന കർഷകൻ എം.എം. യൂസഫ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ. അനിൽ, വൈസ് പ്രസിഡന്‍റ് അനിതകുമാരി, പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.