കല്‍പ്പനകള്‍ കല്ലില്‍ ശേഷിച്ചു ! എങ്ങുമെത്താതെ ഇന്നും കൈത്തറി മേഖല
Monday, July 8, 2024 6:34 AM IST
പ്രശാന്ത്

പേരൂര്‍ക്കട: ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ അലംഭാവം കാണിച്ചതോടെ പാരമ്പര്യത്തിന്‍റെ കയ്യൊപ്പുള്ള കൈത്തറി മേഖല ഇപ്പോള്‍ അതിജീവനത്തിന് കേഴുന്നു. ഖാദി-കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായി 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കല്ലില്‍ കൊത്തിയ വെറും അക്ഷരങ്ങളായി ശേഷിക്കുന്നു. തിരുവനന്തപുരം മ്യൂസിയം കാഴ്ച ബംഗ്ലാവിനു സമീപം 14 വര്‍ഷം മുമ്പ് സ്ഥാപിച്ച കരിങ്കല്‍ ഫലകത്തില്‍ കൈത്തറി വസ്ത്രങ്ങള്‍ കേരളീയരുടെ സാധാരണ വേഷമാക്കണമെന്ന കല്‍പ്പനയുണ്ട്.

ഇത് ഇന്നു നഷ്ടസ്വപ്‌നങ്ങള്‍ പേറുന്ന സ്മാരകം മാത്രം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും ശനിയാഴ്ചയും കഴിയുമെങ്കില്‍ ഞായറാഴ്ചയും കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഫലകത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. എന്നാല്‍ ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പിന്നീടെങ്ങുമെത്തിയില്ല.


കൈത്തറി മുണ്ടും സാരിയും ഉടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍പോലും മടികാട്ടി. ചീഫ് സെക്രട്ടറിയായിരുന്ന നീലാ ഗംഗാധരന്‍ വ്യവസായ വകുപ്പിന്‍റെ പേരില്‍ ഇറക്കിയതാണ് വിജ്ഞാപനം. പൊതുജനങ്ങള്‍ക്ക് കാണുവാനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപം കല്ലില്‍ കല്‍പ്പനകള്‍ കൊത്തിവച്ചു.

പക്ഷേ, കാഴ്ചബംഗ്ലാവിനു മുന്നില്‍ അതൊരു കാഴ്ചവസ്തു മാത്രമായി. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് ജീവനക്കാര്‍പോലും ശനിയാഴ്ച കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറായില്ല. പാഴായിപ്പോയ സര്‍ക്കാര്‍ പദ്ധതികളുടെ സ്മരണയും പേറി കാഴ്ച ബംഗ്ലാവില്‍ എത്തുന്നവര്‍ക്ക് കൗതുകകാഴ്ചയാണ് ഇന്ന് ഈ സ്മാരകം.