മലയാളത്തിന് കണികാണാൻ ‘മറുനാടൻ കരവിരുത്’
Saturday, April 13, 2024 6:24 AM IST
നെയ്യാറ്റിന്‍കര : മലയാളിയുടെ വിഷുക്കണിക്ക് അനുഗ്രഹസാന്നിധ്യമാകാന്‍ കൃഷ്ണവിഗ്രഹങ്ങളുമായി ഇക്കുറിയും അതിഥി സംസ്ഥാന കച്ചവടക്കാര്‍ നിരത്തുകളില്‍ സജീവം. വര്‍ഷങ്ങള്‍ക്ക് മുന്പ് ഉന്തുവണ്ടിയില്‍ വിഗ്രഹങ്ങളുമായി നാട്ടിന്‍പുറങ്ങളിലും നഗരപരിസരങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന അതിഥി സംസ്ഥാന കച്ചവടക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും വീടുകള്‍ വാടകയ്ക്കെടുത്ത് താമസിക്കുന്നവരായി മാറിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ പുറംപോക്കുകളില്‍ ടെന്‍റുകള്‍ കെട്ടി കുടുംബസമേതം കഴിയുന്നു.

വിഷുവിനും നവരാത്രിക്കും ക്രിസ്മസിനുമൊക്കെയാണ് ഇക്കൂട്ടരുടെ വിഗ്രഹങ്ങള്‍ക്ക് വന്‍ഡിമാന്‍ഡ്. ഉപഭോക്താക്കള്‍ കാര്യമായി വില പേശിയാല്‍ നഷ്ടം പോലും സഹിച്ച് വിഗ്രഹങ്ങള്‍ വിറ്റിരുന്ന ചരിത്രത്തിന് മാറ്റം സംഭവിച്ചുവെന്നതും യാഥാര്‍ഥ്യം. മലയാളി ഉപഭോക്താവിന്‍റെ വില പേശല്‍ തന്ത്രം നന്നായി തിരിച്ചറിഞ്ഞ അതിഥി സംസ്ഥാന കച്ചവടക്കാര്‍ അതിനനുസരിച്ചാണ് ഇപ്പോള്‍ തുടക്കത്തിലേ വില പറയാറുള്ളതത്രെ.

പ്ലാസ്റ്റര്‍ ഓഫ് പാരീസിലെ കമനീയ വിഗ്രഹ നിര്‍മാണം ഈ രംഗത്തെ അതിഥി സംസ്ഥാന കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഒരു കുടുംബ തൊഴില്‍ കൂടിയാണ്. മുതിര്‍ന്നവര്‍ മൂശകളില്‍ തയാറാക്കി എടുക്കുന്ന വിഗ്രഹങ്ങള്‍ വെടിപ്പാക്കുന്നതും പ്രാഥമികമായി നിറം പിടിപ്പിക്കുന്നതുമൊക്കെ ഇളംതലമുറക്കാരായിരിക്കും.

വിഗ്രഹങ്ങളുമായി നിരത്തരികുകളില്‍ സ്ത്രീകളും കുട്ടികളുമാണ് പൊതുവേ കാണപ്പെടാറുള്ളത്. രാവിലെ എട്ടര- ഒന്പതോടെ വിഗ്രഹങ്ങള്‍ വില്‍പ്പനയ്ക്ക് നിരത്തുന്ന വഴിയോര വ്യാപാരികള്‍ വൈകുന്നേരം വരെ തുടരും.


ഇവിടെ താമസമുറപ്പിക്കുകയും മക്കളെ ഇവിടുത്തെ പൊതുവിദ്യാലയങ്ങളിലോ സ്വകാര്യ വിദ്യാലയങ്ങളിലോ പഠിപ്പിക്കുകയും ചെയ്യുന്നവരും കുറവല്ല. മാതൃഭാഷയ്ക്കൊപ്പം മലയാളവും കൂടി അവര്‍ നിത്യജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു.

വിഗ്രഹങ്ങളുടെ വിലയില്‍ ഓരോ വര്‍ഷവും വര്‍ധനവും പതിവാണ്. മുന്‍വര്‍ഷത്തെക്കാള്‍ വില വര്‍ധിപ്പിക്കുന്നതിന് അവര്‍ക്ക് വ്യക്തമായ മറുപടിയുമുണ്ട്. ഇവിടുത്തെ സാധനസാമഗ്രികളുടെ വിലക്കയറ്റം മുതല്‍ ജീവിത ചെലവുകള്‍ വരെ അവര്‍ ചൂണ്ടിക്കാട്ടുന്നു. മഴ കനത്താല്‍ വിഗ്രഹ കച്ചവടം പരമദയനീയമാണ്. അതുപോലെ കാഠിന്യമേറിയതാണ് ഇപ്പോഴത്തെ കടുത്ത വെയിലും.

വിഗ്രഹങ്ങള്‍ റോഡരികിലായി നിരത്തിയിട്ട് സമീപത്തെ തണലിലേയ്ക്ക് ചേക്കേറുന്നവരാണ് കൂടുതലും. വിശപ്പിനു പരിഹാരമായി വിയര്‍പ്പൊഴുക്കി ഈ അതിഥി സംസ്ഥാന കലാകാരന്മാര്‍ തയാറാക്കുന്ന വിഗ്രഹങ്ങള്‍ മലയാള നാട്ടിലെ വീടകങ്ങളില്‍ തിളക്കമാര്‍ന്ന അടയാളങ്ങളായി ഒരുക്കി വയ്ക്കുന്പോഴും ഇതിനു പിന്നിലെ വൈദഗ്ധ്യവും കഠിനാധ്വാനവും പലപ്പോഴും ആരും ഓര്‍മിക്കാറേയില്ല. എങ്കിലും നല്ലൊരു ശതമാനം മലയാളിക്കും വിഷുവും നവരാത്രിയും ക്രിസ്മസുമൊക്കെ ഭംഗിയായി ആഘോഷിക്കാന്‍ ഈ വിഗ്രഹങ്ങളുടെ സാന്നിധ്യം അനിവാര്യം.