മാലിന്യ സംസ്‌കരണകേന്ദ്രത്തിനു ജില്ലാ കളക്ടറുടെ പ്രശംസ
Thursday, September 26, 2024 6:45 AM IST
ഷൊർണൂർ: നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു ജില്ലാ കളക്ടറുടെ പ്രശംസ.
ഷൊർണൂർ നഗരസഭയുടെ മെറ്റീരിയൽ കളക്്ഷൻ ഫെസിലിറ്റി സെന്‍റർ സന്ദർശിച്ചാണ് കളക്ടർ ഡോ.എസ്. ചിത്ര തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. മാലിന്യസംസ്‌കരണത്തിൽ ജില്ലയിലെ മികച്ച നഗരസഭയായി ഷൊർണൂരിനെ ശുചിത്വമിഷൻ തെരഞ്ഞെടുത്തിരുന്നു.

ജൈവ-അജൈവ മാലിന്യങ്ങളെ വേർതിരിച്ച് കൃത്യമായി സംസ്‌കരണം നടപ്പാക്കുന്ന നഗരസഭകൂടിയാണ് ഷൊർണൂർ. ഇതെല്ലാം പരിശോധിച്ചശേഷം ഹരിതകർമ സേനാംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. സംസ്‌കരണ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനായി കോൺഫറൻസ് ഹാളുൾപ്പെടെ കേന്ദ്രത്തിൽ തയാറാണ്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവരും വിദ്യാർഥികളുമെല്ലാം സംസ്‌കരണ രീതികൾ പഠിക്കാനെത്താറുണ്ട്. ബോധവത്കരണ സന്ദേശങ്ങൾ എഴുതിയ ചുവരുകളും സൗന്ദര്യവത്കരണവും സെന്‍ററിന്‍റെ വേറിട്ട കാഴ്ചയാകുന്നു.