പൊന്തക്കാടുകയറി മാലിന്യച്ചാക്കുകൾ നിക്ഷേപിക്കുന്ന ബിന്നുകൾ
Thursday, September 26, 2024 6:45 AM IST
വടക്കഞ്ചേരി: ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതു ശിക്ഷാർഹമാണ്. ഒരുലക്ഷംരൂപവരെ പിഴചുമത്തും. തടവിലിടും. ഇതത്ര വലിയ ജാഗ്രതാമുന്നറിയിപ്പാണെന്നു കരുതിയാൽ തെറ്റി.
സത്യത്തിൽ ഇവിടെയിനി മാലിന്യം നിക്ഷേപിക്കാൻ ഇടമില്ല എന്നതാണു ശരി. ഇതുകൊണ്ടാണോ ഇങ്ങനെ ഒരു ബോർഡ് ഇവിടെ നിലനിർത്തിയിട്ടുള്ളതെന്നു സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

അത്രയേറെയുണ്ട് ഇവിടുത്തെ വൃത്തികേടുകൾ. ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ വില്പന നടത്തുന്നതിനടുത്താണിത്. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യച്ചാക്കുകൾ സൂക്ഷിക്കുന്ന ബിന്നുകളാണിത്.


വടക്കഞ്ചേരി ടൗണിൽ മിഷൻസ്കൂളിനു പുറകിൽ തിരക്കേറിയ റോഡിലേതാണ് ഈ കാഴ്ച. പൊന്തക്കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ മാലിന്യക്കൂട് പുറത്തേക്കു കാണാനാകാത്ത സ്ഥിതിയാണിപ്പോൾ.