വെള്ളിയാങ്കല്ല് ജലസേചന പദ്ധതി സുരക്ഷ ആശങ്കയിൽ
Thursday, September 26, 2024 6:45 AM IST
ഷൊർണൂർ: വെള്ളിയാങ്കല്ല് ജലസേചന പദ്ധതിയുടെ സുരക്ഷ ആശങ്കയിൽ. പദ്ധതിയുടെ ഷട്ടറുകൾക്കുമുന്നിൽ റെഗുലേറ്ററിന്‍റെ സുരക്ഷാർഥം നിർമിച്ച കോൺക്രീറ്റ് പ്രതലം പൂർണമായും തകർന്നതാണു ആശങ്ക സൃഷ്ടിക്കുന്നത്.

റെഗുലേറ്ററിന്‍റെ മുൻഭാഗത്തു അപകടഭീഷണി കൂടിയിട്ടുമുണ്ട്. മഴ ശക്തമായതിനെത്തുടർന്ന് ഭാരതപ്പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു. ഷട്ടറുകൾ അടച്ച് തുറന്നതോടെ വിള്ളലുകളുണ്ടായിരുന്ന ഭാഗത്തെ കോൺക്രീറ്റ് പാളികൾ പൂർണമായും തകരുകയായിരുന്നു. ഷട്ടറുകൾക്കു മുന്നിലെ കോൺക്രീറ്റ് പാളികളിൽ വിള്ളൽവീണതിൽ അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്ന ആശങ്ക നാട്ടുകാരടക്കം പങ്കുവയ്ക്കുന്നു.


ഇതിനെത്തുടർന്ന് വെള്ളിയാങ്കല്ല് സംരക്ഷണസമിതി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പുകളെയെല്ലാം അധികൃതർ അവഗണിച്ച മട്ടാണ്. നിരോധനം ലംഘിച്ച് ഈ ഭാഗത്ത് മീൻപിടിത്തവും സജീവമാണ്. ഇതും അപകടസാധ്യതയുണ്ടാക്കുന്നുണ്ട്. സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും പരിസ്ഥിതിക്കൂട്ടായ്മകളും നിരവധിതവണ അധികൃതരെ സമീപിച്ചിരുന്നു.