അട്ടപ്പാടി ഐടിഐ കോളജിനു മുന്നിൽ പട്ടാപ്പകൽ ഭീതിവിതച്ച് കാട്ടാന
Wednesday, September 25, 2024 6:31 AM IST
അഗളി: അട്ടപ്പാടി മട്ടത്തുകാട് ഐടിഐ കോളജിനു മുമ്പിൽ പട്ടാപ്പകൽ ഭീതിപരത്തി കാട്ടുകൊമ്പന്‍റെ വിളയാട്ടം. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണു ഒറ്റയാൻ കോളജ് പരിസരത്ത് എത്തിയത്.

കോളജ് കഴിഞ്ഞു വിദ്യാർഥികൾ പുറത്തേക്ക് ഇറങ്ങുന്ന സമയമായിരുന്നു. മലമുകളിൽനിന്നും ഇറങ്ങിയ കാട്ടാന കോളജിനു സമീപത്തുകൂടി ആനക്കട്ടി- മണ്ണാർക്കാട് പ്രധാനപാത മുറിച്ചുകടന്ന് കൊടുങ്ങരപള്ളത്തിലേക്കു കടന്നു.

റോഡിൽ തിരക്കേറിയ സമയത്തായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിതവരവ്. റോഡിനു ഇരുവശങ്ങളിലായി വാഹനങ്ങളും ജനങ്ങളും ഉണ്ടായിരുന്നെങ്കിലും ഒറ്റയാൻ പ്രകോപനമൊന്നുമില്ലാതെ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങി.


ഏതാനും ആഴ്ചകൾക്കുമുൻപ് കോട്ടത്തറയിൽ പെട്രോൾപമ്പിനു സമീപം പകൽസമയത്ത് കാട്ടാനയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മട്ടത്തുകാട്, കൽമുക്കിയൂർ, കുലുക്കുർ ഭാഗങ്ങളിൽ പകൽസമയങ്ങളിൽ കാട്ടാന ഇറങ്ങുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു.