കരിമ്പ പഞ്ചായത്തിലെ ജലസംഭരണി: ജല അഥോറിറ്റി വീണ്ടും ടെൻഡര്‍ വിളിക്കും
Wednesday, September 25, 2024 6:31 AM IST
കല്ലടിക്കോട്: കരിമ്പ- കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിക്കുകീഴില്‍ കരിമ്പ ഗ്രാമപഞ്ചായത്തിലും പരിസരങ്ങളിലും പൈപ്പുവഴി ശുദ്ധജലം വിതരണം ചെയ്യാൻ ജലസംഭരണി നിർമിക്കുന്നതിനു വീണ്ടും ദർഘാസ് വിളിക്കും.

ശുദ്ധജല ടാങ്ക് നിർമിക്കാൻ ആദ്യം വിളിച്ച ടെൻഡർ ആരും ഏറ്റെടുക്കാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് രണ്ടാമതും വിളിക്കുന്നതെന്നു ജല അഥോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. കരിമ്പ പാറക്കാലിലാണ് ജലസംഭരണി നിർമിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

കാഞ്ഞിരപ്പുഴ അണക്കെട്ടാണ് കരിമ്പ- കോങ്ങാട് കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസ്രോതസ്. കാഞ്ഞിരപ്പുഴ അണക്കെട്ടിനു സമീപ പ്രദേശത്ത് ഇതിനകം തന്നെ ജലശുദ്ധീകരണ പ്ലാന്‍റ് നിർമിച്ചിട്ടുണ്ട്.

പ്ലാന്‍റില്‍ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ രണ്ടിടങ്ങളിലാണു സംഭരിക്കുക. കരിമ്പ പാറക്കാലിലെയും കോങ്ങാട് കോട്ടപ്പടിയിലെയും ജലസംഭരണികളില്‍ ശേഖരിച്ചുവയ്ക്കുന്ന ശുദ്ധജലം സമീപ പ്രദേശങ്ങളില്‍ വിതരണം ചെയ്യും.


കോട്ടപ്പടിയിലെ ജലസംഭരണിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇനി പൂർത്തീകരിക്കാനുള്ളത് 22 കിലോമീറ്റർ പ്രദേശത്തെ ജലവിതരണത്തിനുള്ള കൂറ്റൻ പെൻസ്റ്റോക്ക് സ്ഥാപിക്കുന്ന പ്രവൃത്തിയാണ്.

ദേശീയപാത അഥോറിറ്റി ഈയിടെയാണ് സംസ്ഥാന ജല അഥോറിറ്റിക്ക് പാതക്കരികില്‍ പൈപ്പ് സ്ഥാപിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്‍കിയത്. ഒന്നരക്കോടി രൂപ ദേശീയപാത അഥോറിറ്റിക്കു കൈമാറിയാല്‍ പൈപ്പിടുന്ന പ്രവർത്തനം ആരംഭിക്കും. ഇതിനു അപേക്ഷഉദ്യോഗസ്ഥർക്കു സമർപ്പിച്ചിട്ടുണ്ട്.

നിർമാണ പ്രവർത്തികൾക്കായി കൊണ്ടുവന്നിട്ടുള്ള പൈപ്പുകൾ റോഡരികിലും മറ്റും ഇറക്കിയിട്ടിരിക്കുകയാണ്. പൈപ്പുകൾ കാടുകയറി നശിക്കാനും ഇഴ ജന്തുക്കളുടെ താവളവുമായി മാറാനും കാരണമായിട്ടുണ്ട്‌.