വന്യമൃഗശല്യത്തിനെതിരേ സിസിഎഫിനു നിവേദനവുമായി കർഷകസംരക്ഷണ സമിതി
Wednesday, September 25, 2024 6:30 AM IST
കൊല്ലങ്കോട് : മുതലമട, കൊല്ലങ്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ആന, പുലി ഉൾപ്പെടെ വന്യമൃഗ ശല്യവും കാർഷിക വിളനാശങ്ങൾക്കും അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കർഷക സംരക്ഷണ സമിതി ജില്ലാഭാരവാഹികൾ വനംവകുപ്പ് ജില്ലാ സിസിഎഫ് മേധാവിക്ക് നിവേദനം നൽകി.

വർഷങ്ങളായി വന്യമൃഗശല്യം ഒഴിയാബാധയായി നീളുകയാണ്. ചീരണി, കാളിക്കുളമ്പ് ഉൾപ്പെടെ സ്ഥലങ്ങളിൽ രണ്ടു മാസത്തിലധികമായി പുലിവിളയാട്ടം കാരണം ജനം മരണ ഭയത്തിലാണ് കഴിയുന്നതെന്നും പുലിയെ പിടി കൂടി വനാന്തരത്തിൽ വിടാൻ അടിയന്തര നടപടി വേണമെന്നും കർഷകർ ആവശ്യം ഉന്നയിച്ചു. ചിതംബരൻകുട്ടി, സി. വിജയൻ, ശിവാനന്ദൻ, കെ. സഹദേവൻ, മോഹനൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.