മണിക്കൂറുകളോളം കമ്പിവേലിയിൽ കുടുങ്ങിക്കിടന്ന കുരങ്ങിനെ രക്ഷപ്പെടുത്തി
Wednesday, September 25, 2024 6:30 AM IST
ഒറ്റപ്പാലം: മണിക്കൂറുകളോളം കമ്പിവേലിയിൽ കുടുങ്ങിക്കിടന്ന കുരങ്ങിനെ രക്ഷപ്പെടുത്തി. വാണിയംകുളം പനയൂരിലാണ് സംഭവം. പ്രദേശത്ത് കുരങ്ങുശല്യം രൂക്ഷമാണ്. ആളുകൾ ഇല്ലാത്ത നേരംനോക്കി ഓടുപൊളിച്ച് കുരങ്ങന്മാർ വീടുകൾക്കുള്ളിൽ കയറുന്നതും ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നതും പതിവാണ്.

പനയൂർ മലന്തേൻകോട്ടിൽ കോവിൽ റോഡിനു സമീപം റബ്ബർ എസ്റ്റേറ്റിന് നാലുവശവും ഉള്ള കമ്പിവേലിയിലാണു ഇന്നലെ കുരങ്ങ് കുടുങ്ങിയത്. മൂന്നു മണിക്കൂറോളം കഴുത്തിൽ കമ്പി കുരങ്ങിയ അവസ്ഥയിലായിരുന്നു. പ്രദേശവാസിയായ നിമേഷിന്‍റെ സമയോചിതമായ ഇടപെടലിലാണ് കുരങ്ങിനെ രക്ഷപ്പെടുത്താനായത് .


നിമേഷ് കമ്പിയിൽനിന്നും കുരങ്ങനെ രക്ഷപ്പെടുത്താൻ ഏറെ പരിശ്രമിച്ചെങ്കിലും ശ്രമം വിഫലമായതോടെ വനംവകുപ്പിന്‍റെ സഹായം തേടുകയായിരുന്നു. കുളപ്പുള്ളി ഫോറസ്റ്റ് ഓഫീസിൽനിന്നും റെസ്ക്യൂ വാച്ചർ സി.പി. ശിവൻ സ്ഥലത്തെത്തിയാണ് കുരങ്ങിനെ കുരുക്കിൽനിന്നും വേർപ്പെടുത്തിയത്. കുരുക്കിൽനിന്നും വേർപ്പെട്ട കുരങ്ങ് ഓടിരക്ഷപ്പെടുകയും ചെയ്തു.