തത്തേങ്ങലം മൂച്ചിക്കുന്ന് ഉന്നതിയിൽ സ്ഥലംപരിശോധിച്ച് ജില്ലാ കളക്ടർ
Thursday, September 26, 2024 6:45 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്- തത്തേങ്ങലം മൂച്ചിക്കുന്ന് ഉന്നതിയിൽ ആദിവാസികുടുംബങ്ങൾക്കു നൽകാനിരിക്കുന്ന ഭൂമി ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര പരിശോധന നടത്തി.

കഴിഞ്ഞദിവസം പട്ടയമേളയിൽ റവന്യൂമന്ത്രി കെ. രാജൻ ആദിവാസികുടുംബങ്ങൾക്കു വീടുവയ്ക്കാൻ നാലുസെന്‍റ് സ്ഥലംനൽകുമെന്നു അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ കളക്ടറുടെ സന്ദർശനം. നിലവിൽ അഞ്ചുകുടുംബങ്ങളാണു ഉന്നതിയിൽ താമസിക്കുന്നത്.

ഇവർ കൈവശംവച്ച അരഏക്കർ സ്ഥലം അളന്നു പട്ടയം നൽകുന്നതിനും തത്തേങ്ങലം ഭാഗത്ത് മറ്റു ഭൂരഹിതരായ ആദിവാസി കുടുംബത്തിനു ഭൂമി നൽകാനും നടപടിയായി.

തങ്ക, വെളുപ്പൻ , രാധ, നീലൻ, തങ്കമണി എന്നിവർക്കു ഒരുമാസത്തിനകം പട്ടയംനൽകാൻ കളക്ടർ ഉത്തരവിടുകയും ചെയ്തു. മറ്റു കുടുംബങ്ങൾക്ക് തത്തേങ്ങലത്തു കിടക്കുന്ന നാലേക്കർ സ്ഥലമുണ്ടെന്നും വീടുവയ്ക്കാൻ സ്ഥലം നൽകുമെന്നും കളക്ടർ ആദിവാസി കുടുംബങ്ങൾക്കു ഉറപ്പുനൽകി.

റവന്യൂ വകുപ്പ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉടൻ നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു. പ്രദേശത്തു കൂറ്റൻ പാറകളും വൻവൃക്ഷങ്ങളുമുള്ളതിനാൽ സോയിൽ കൺസർവേഷൻ ഓഫീസറും പ്രിൽസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറും സ്ഥലം സംയുക്തപരിശോധന നടത്തി റിപ്പോർട്ട് നൽകാനും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.