കിഴക്കഞ്ചേരി പഞ്ചായത്തിനെ ഇഎസ്എയിൽനിന്നും പൂർണമായും ഒഴിവാക്കണം: കേരള കോൺഗ്രസ് -എം
Thursday, September 26, 2024 6:45 AM IST
വടക്കഞ്ചേരി: കുറച്ചു മാത്രം വനഭൂമിയുള്ള തികച്ചും ജനവാസകേന്ദ്രമായ കിഴക്കഞ്ചേരി ഒന്നാം വില്ലേജിനെ പൂർണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് -എം ആലത്തൂർ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

കാട്ടുമൃഗങ്ങളിറങ്ങി കൃഷി നശിപ്പിച്ച് ജീവിതമാർഗം ഇല്ലാതാകുന്നതിനു പിന്നാലെ ഇഎസ്എ യുടെ ആശങ്കകൾ കർഷകജീവിതം ദുരിതപൂർണമാക്കുന്ന സ്ഥിതിയാണ്. ഏറെ പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ കിഴക്കഞ്ചേരി ഒന്ന് വില്ലേജ് ജനവാസ കേന്ദ്രമാണ്. ഇതിന് തെളിവാണ് ഇവിടുത്തെ ക്ഷേത്രങ്ങളും ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം. അത്തരമൊരു വില്ലേജ് പൂർണമായി ഇഎസ്ഐയിൽ ഉൾപ്പെടുത്തുന്നത് ജനങ്ങളെ കുടിയിറക്കുന്നതിന് സമാനമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.


ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. ടൈറ്റസ് ജോസഫ്, ജനറൽ സെക്രട്ടറിമാരായ തോമസ് ജോൺ കരുവള്ളി, ജോസ്‌ വി. ജോർജ്, സന്തോഷ് അറക്കൽ, ബിജു പുലിക്കുന്നേൽ, കെ. സതീഷ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്‍റ് വിൽസൺ കണ്ണാടൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ജോഷ്വാ രാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ടി. ജോസഫ്, ജോർജ് നെല്ലിശേരി, ടി.കെ. ഫ്രാൻസിസ് പ്രസംഗിച്ചു.