അങ്കണവാടി നിയമനം: ഹൈക്കോടതിയെ സമീപിക്കുമെന്നു യുഡിഎഫ്
Thursday, September 26, 2024 6:45 AM IST
ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തിൽ അങ്കണവാടി ജീവനക്കാരുടെ നിയമനം നടത്തുന്നതിനായുള്ള കമ്മിറ്റിയിൽ നിന്നും രണ്ട്‌ സാമൂഹിക പ്രവർത്തകരെ മുന്നറിയിപ്പു കൂടാതെ മാറ്റിയതിനെതിരെ യുഡിഎഫ്. ഹൈക്കോടതിയെ സമീപിക്കും. പുതിയ കമ്മിറ്റി റദ്ദാക്കണമെന്നും പഴയകമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും ജീവനക്കാരെ നിയമിക്കാനായുള്ള പട്ടിക റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.

വർക്കറെയും ഹെൽപ്പറെയും നിയമിക്കാനുള്ള കമ്മിറ്റിക്കെതിരെയാണ് ആരോപണം. മുന്നറിയിപ്പു കൂടാതെ പഴയകമ്മിറ്റി റദ്ദാക്കാതെ രണ്ടുപേരെ മാറ്റി പുതിയ രണ്ടുപേരെ ഉൾപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നു യുഡിഎഫ്. ആരോപിച്ചു. പുതിയതായി കമ്മിറ്റിയിലുൾപ്പെടുത്തിയതിൽ ഒരാൾ സിപിഎം ലോക്കൽകമ്മിറ്റി അംഗവും മറ്റൊരാൾ ലോക്കൽകമ്മിറ്റി അംഗത്തിന്‍റെ ഭാര്യയുമാണെന്നും യുഡിഎഫ്. ചെയർമാൻ കെ. അബ്ദുൾസലാം, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് വി. മുരളീധരൻ, എം.എ. റിയാസ്, പി. ഉണ്ണീൻകുട്ടി, മുസ്തഫ പുലായ്ക്കൽ എന്നിവർ ആരോപിച്ചു.


ഈ പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വനിതാ- ശിശു വികസന വകുപ്പിനും പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.