കേരളം സാമൂഹ്യവിരുദ്ധതാവളമായി: രമേശ് ചെന്നിത്തല
Wednesday, September 25, 2024 6:31 AM IST
പാലക്കാട്: യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന ഗുണ്ടാ ആക്ടും ഓപ്പറേഷൻ കുബേര ആക്ടും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ താഴെത്തട്ടുവരെയുള്ള ക്രിമിനലുകൾക്കുവേണ്ടി വെള്ളംചേർത്തതിന്‍റെ പരിണിതഫലമാണു കേരളത്തിൽ സാമൂഹ്യജീവിതം താറുമാറാക്കിയതെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയലാഭത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്‍റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പാലക്കാട്, പിരായിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തു നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ ഭരണപക്ഷത്തിലെ ഒരു എംഎൽഎ ദാവൂദ് ഇബ്രാഹിമിന്‍റെ ഏജന്‍റെന്നാണ് സംബോധന ചെയ്യുന്നത്.


പിണറായി വിജയന്‍റെ ഭരണത്തിൽ സിപിഐ കാണിക്കുന്ന മൗനം ആ പാർട്ടിക്ക് ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത മോശപ്പെട്ട സ്ഥാനം സമ്മാനിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇതിന്‍റെയെല്ലാം പ്രതിഫലനം വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ബ്ലോക്ക് പ്രസിഡന്‍റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു, വി.കെ. ശ്രീകണ്ഠൻ എംപി, ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ, മുൻ എംപി വി.എസ്. വിജയരാഘവൻ, പിരായിരി ബ്ലോക്ക് പ്രസിഡന്‍റ് പി.കെ. പ്രീയ കുമാരൻ, കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, ഡിസിസി, മഹിളാ കോൺഗ്രസ്, മറ്റു പോഷകസംഘടനാ ഭാരവാഹികൾ പ്രസംഗിച്ചു.