ഒറ്റപ്പാലം ടൗണിൽ വേണം സിറ്റി ബസ് സർവീസ്
Wednesday, September 25, 2024 6:30 AM IST
ഒറ്റപ്പാലം: വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒറ്റപ്പാലം ടൗൺ പ്രദേശത്തു പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി നഗരം കേന്ദ്രീകരിച്ച് സിറ്റി ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യം ശക്തം.

ഒറ്റപ്പാലം നഗരമെന്നതു വലുതായി വാണിയംകുളം കോതകുറുശ്ശി വരെയും പത്തിരിപ്പാല വരെയും, മായന്നൂർ കൊണ്ടാഴി വരെയുമെല്ലാം നാലുഭാഗങ്ങളിലേക്കും പരന്നു കിടക്കുന്ന വ്യാപാര സമുച്ചയങ്ങൾ നിറഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നത്.

വൻകിട കമ്പനികളുടെ സൂപ്പർ മാർക്കറ്റുകളും വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം ഇതിനകംതന്നെ ഒറ്റപ്പാലത്ത് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇവിടങ്ങളിൽ എത്തുന്ന വാഹനങ്ങൾ പാർക്കുചെയ്യാൻപോലും ഇടമില്ലാത്ത തരത്തിലാണ് ഒറ്റപ്പാലം നിരത്തിലെ വാഹനത്തിരക്കും ജനത്തിരക്കും.

കിലോമീറ്ററുകൾക്കപ്പുറത്ത് വാഹനം നിർത്തി ടൗണിലേക്കു നടന്നുവന്ന് സാധനസാമഗ്രികൾ വാങ്ങിക്കുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്.

ഉൾപ്രദേശങ്ങളിൽ നിന്നുള്ളവർക്കും ടൗണിനോടുചേർന്ന് കിടക്കുന്ന പനമണ്ണ, വട്ടനാൽ, മീറ്റ്ന, മയിലുംപുറം, ചുനങ്ങാട്, വരോട് മുരുക്കുംപറ്റ, കൊണ്ടാഴി മായന്നൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഒറ്റപ്പാലം ടൗണിൽ എളുപ്പത്തിൽ വന്നുപോകാൻ കഴിയുന്ന തരത്തിൽ സിറ്റി സർവീസ് എന്ന നിലയിൽ ബസ് സർവീസ് ആരംഭിക്കുന്നത് ഒറ്റപ്പാലത്തിന്‍റെ കച്ചവട മേഖലയിൽ വൻ കുതിപ്പും, പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവരിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.


സ്വന്തം വാഹനങ്ങളിലെത്തി ഒറ്റപ്പാലം ടൗണിൽ തിക്കി തിരക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യും. മേൽപറഞ്ഞ സ്ഥലങ്ങളിൽനിന്ന് ഇടക്കിടക്ക് ബസ് സർവീസുകളുണ്ടായാൽ ജനങ്ങൾ നഗരത്തിൽവന്ന് സാധനങ്ങൾ വാങ്ങിച്ചു പോകാനും സാഹചര്യമൊരുങ്ങും.

നിലവിൽ ബസ് സർവീസുള്ള പ്രദേശങ്ങളാണ് ഇവയൊക്കെയെങ്കിലും സിറ്റി സർവീസ് എന്ന നിലയിലല്ല ഇപ്പോൾ ബസുകൾ ഓടുന്നത്. മേൽപറഞ്ഞ എല്ലാ പ്രദേശങ്ങളെയും കൂട്ടിയോജിപ്പിച്ച് പരിസര പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഒറ്റപ്പാലത്തെ ഒരു സിറ്റിയായി കണ്ട് ഒന്നോ രണ്ടോ ബസുകൾ ഓടുന്നതിനു പുതിയ റൂട്ടും ബസ് പെർമിറ്റും അനുവദിക്കണമെന്നതാണ് ജനകീയ ആവശ്യം.

ഇപ്പോൾ ഒറ്റപ്പാലം നഗരം രാത്രി ഏഴിനുതന്നെ വിജനമാകുന്ന അവസ്ഥയുണ്ട്. ഇതു പരിഹരിക്കപ്പെടണമെങ്കിൽ വാഹന ഗതാഗതം രാത്രി കൂടുതൽ സമയം അനുവദിക്കണം. ഏഴരയോടെ പല വ്യാപാര സ്ഥാപനങ്ങളും പൂട്ടി പോകുന്ന അവസ്ഥയാണ് ഇപ്പോൾ ഒറ്റപ്പാലത്തുള്ളത്.പല ഭാഗങ്ങളിലേക്കും രാത്രി എട്ടുകഴിഞ്ഞാൽ ബസ് സർവീസുമില്ല. പിന്നീട് യാത്ര ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുമ്പോൾ വലിയ തുകയാണ് സാധാരണക്കാരൻ യാത്രക്കായി ചെലവഴിക്കേണ്ടി വരുന്നത്.