വിലയിൽ കുതിച്ചുയർന്ന് നാളികേരം: വെളിച്ചെണ്ണവിലയും ഉയരങ്ങളിലേക്ക്
Wednesday, September 25, 2024 6:31 AM IST
വടക്കഞ്ചേരി: വിലയിൽ മുമ്പനായി മുന്നേറുകയാണു നാളികേരം. ചില്ലറവില്പനവില കിലോയ്ക്ക് 45 രൂപയും കടന്നു കുതിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണിയിലെ സൂചന.

നാളികേരക്ഷാമത്തിന്‍റെ തോത് കണക്കാക്കുമ്പോൾ കിലോ വില 50 രൂപയും കടന്നുപായുമെന്നാണ് വിലയിരുത്തൽ. കർഷക കൂട്ടായ്മകളായ വിഎഫ്പിസികെയുടെ വിപണനകേന്ദ്രങ്ങളിൽ കർഷകരിൽനിന്നും കിലോയ്ക്ക് 40 രൂപയ്ക്കാണ് നാളികേരം എടുക്കുന്നത്. കൂടുതൽ വിലയ്ക്കും നാളികേരം കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോൾ.

കഴിഞ്ഞ ഏഴുവർഷത്തിനിടക്കുള്ള വലിയ വിലവർധനവാണ് ഇപ്പോളുണ്ടായിട്ടുള്ളത്. വെളിച്ചെണ്ണവിലയും കുതിച്ചുയരുന്നുണ്ട്. കിലോ വില 250 നോടടുത്തെത്തി. 200 രൂപയുണ്ടായിരുന്ന വിലയാണ് പാഞ്ഞുകയറുന്നത്.

കേരളത്തിൽ നാളികേരവില കുതിച്ചുയരുന്നതുകണ്ട് തമിഴ്നാട്ടിൽനിന്നും ലോഡുകണക്കിന് നാളികേരം മാർക്കറ്റുകളിലെത്തുന്നുണ്ട്. തമിഴ്‌നാട്ടിൽനിന്നുള്ള ഗുണം കുറഞ്ഞ നാളികേരവും വാങ്ങി പണംകളയേണ്ട ദുരവസ്ഥയാണ് മലയാളിക്കിപ്പോൾ. നാളികേര വിലവർധന ഹോട്ടലുകാർക്കു വലിയ തിരിച്ചടിയായിട്ടുണ്ട്.


വില ഉയർന്നിട്ടുണ്ടെങ്കിലും തെങ്ങുകളിലൊന്നും നാളികേരം ഇല്ലാത്തതാണു കേരകർഷകരെ വിഷമിപ്പിക്കുന്നതെന്ന് ആരോഗ്യപുരത്ത് കർഷകകൂട്ടായ്മ പുറത്തിറക്കുന്ന സെവൻസ്റ്റാർ വെളിച്ചെണ്ണ ഉത്പാദന യൂണിറ്റിലെ കർഷകനായ വിൽസൺ കണ്ണാടൻ പറഞ്ഞു. മുമ്പുകിട്ടിയിരുന്ന നാളികേരത്തിന്‍റെ പകുതിപോലും ഇപ്പോൾ കിട്ടാനില്ല.

കഴിഞ്ഞ വേനലിലെ ഉണക്കും വെള്ളീച്ച ഉൾപ്പെടെയുള്ള കീടബാധകളും പരിചരണക്കുറവും നാളികേര ഉത്പാദനം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. പാലക്കുഴി ഉൾപ്പെടെയുള്ള മലയോരങ്ങളിൽ കൂട്ടത്തോടെയാണു തെങ്ങുകൾ നശിക്കുന്നത്. മഴക്കാലത്തുണ്ടായ നാളികേരത്തിന്‍റെ വിളവെടുപ്പാകുമ്പോഴേ ഇനി നാളികേരക്ഷാമം തീരൂ.