ോപോത്തുണ്ടി വഴിയോര വിശ്രമകേന്ദ്രം നിർമാണം തുടങ്ങാനായില്ല
Monday, August 26, 2024 1:35 AM IST
നെന്മാറ: നെന്മാറ പഞ്ചായത്ത് പ്രഖ്യാപിച്ച വഴിയോര വിശ്രമകേന്ദ്രം നിർമാണം ആരംഭിച്ചില്ല. വിനോദസഞ്ചാരികളെയും നെല്ലിയാമ്പതി യാത്രക്കാരെയും ഉദ്ദേശിച്ച് ആരംഭിക്കാനിരുന്ന പോത്തുണ്ടിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ പണി രണ്ടുവർഷമായിട്ടും തുടങ്ങാനായില്ല.

സ്ഥലം ലഭ്യമാക്കാതെയാണ് നെന്മാറ പഞ്ചായത്ത് പദ്ധതി പ്രഖ്യാപിച്ചത്. ജലസേചനവകുപ്പ് സ്ഥലം വിട്ടുനൽകാത്തതിനെത്തുടർന്നാണ് പദ്ധതി വൈകുന്നതെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. അഞ്ചുസെന്‍ററിലാണ് വിശ്രമകേന്ദ്രം നിർമിക്കാൻ നെന്മാറ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്.

അഞ്ചുലക്ഷം രൂപ ഇതിനായി വകയിരുത്തി. സ്ഥലം ആവശ്യപ്പെട്ട് 2021 ൽ ജലസേചന വകുപ്പിനു കത്തുനൽകി.

അനുമതി വൈകിയതോടെ കളക്ടർക്കു പരാതിനൽകി. രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. പോത്തുണ്ടി അണക്കെട്ടിനു സമീപം പാതയോരത്താണ് വിശ്രമകേന്ദ്രം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.


പോത്തുണ്ടി ഉദ്യാനത്തിനുസമീപം വഴിയോര വിശ്രമകേന്ദ്രം നിർമിക്കാൻ നിലവിലുള്ള ഉദ്യാനത്തിന്‍റെ സ്ഥലംവിട്ടുനൽകാൻ ടൂറിസം വകുപ്പിന്‍റേയും പ്ലാനിംഗ് ബോർഡിന്‍റേയും നിയന്ത്രണമുണ്ടെന്നു ജലസേചനവകുപ്പ് അധികൃതർ പറയുന്നു.

നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാണു പോത്തുണ്ടി അണക്കെട്ടും ഉദ്യാനവും.

ദീർഘദൂരയാത്ര ചെയ്തു ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിശ്രമത്തിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും നിലവിൽ സൗകര്യമില്ല.

അത്യാവശ്യക്കാർ 20 രൂപ ഉദ്യാനത്തിന്‍റെ ടിക്കറ്റെടുത്ത് ഉദ്യാനത്തിന്‍റെ ഒരു മൂലയിൽ പരിമിതസൗകര്യമുള്ള ശൗചാലയത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
ഇതുസമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കുന്നു.