ആനയെ കാട്ടിലേക്കു കയറ്റിവിടാൻ നടപടിയെടുക്കാതെ വനംവകുപ്പ്
Monday, August 26, 2024 1:35 AM IST
വടക്കഞ്ചേരി: പനംകുറ്റി, കണച്ചിപരുത ഭാഗങ്ങളിൽ കൃഷിനശിപ്പിച്ചു കറങ്ങുന്ന കാട്ടാനയെ വനത്തിലേക്കു തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ രാത്രിയിലും പനംകുറ്റി കരടിയള അജീഷിന്‍റെ വീട്ടുവളപ്പിലെത്തി തെങ്ങുകളും വാഴകളും നശിപ്പിച്ചു. രാത്രികാലങ്ങളിൽ ഉറക്കംകളഞ്ഞു വിളകൾക്കു കാവലിരിക്കുകയാണ് പ്രദേശത്തെ കർഷക കുടുംബങ്ങളെല്ലാം.

പാട്ടകൊട്ടിയും ബഹളംവച്ചുമാണ് ആനകളെ അകറ്റുന്നത്. അക്രമാസക്തമായ ആനകൾ രാത്രി ആളുകൾപുറത്തിറങ്ങിയാൽ ആളുകൾക്കുനേരെയും പാഞ്ഞടുക്കും. ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണുള്ളതെന്നു കർഷകർ പറയുന്നു.

പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണു ആനശല്യം തുടരുന്നത്. കരടിയള അജീഷിന്‍റെ തോട്ടത്തിൽതന്നെ പലതവണയായി ആന വരുന്നു. ചൊട്ട ഇടാറായ തെങ്ങുകളും കുല വന്ന നിരവധി വാഴകളുമാണു നശിപ്പിക്കുന്നത്.


തെങ്ങിന്‍റെ കൂമ്പുകൾവരെ പിഴുതെറിയും. സമീപത്തെ എടയാടി എസ്റ്റേറ്റിൽനിന്നാണ് ആനകൾ എത്തുന്നത്. ഒരാഴ്ചമുമ്പ് ഇവിടെ ആനയിറങ്ങി ആണ്ടവൻ, സുരേഷ് എന്നിവരുടെ തോട്ടങ്ങളിലെ വിളകൾ നശിപ്പിച്ചിരുന്നു.

പകൽസമയം കാടുമുടി കിടക്കുന്ന തോട്ടങ്ങളിൽ തങ്ങുന്ന ആനകൾ വൈകുന്നേരമാകുന്പോൾ കൃഷിയിടങ്ങളിലേക്കിറങ്ങും. ആനകളെ കാട്ടിലേക്കു കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്നു നിരവധിതവണ വനംവകുപ്പിനോടു ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല എന്നാണ് പരാതി.

പുറത്ത് ജോലിക്കുപോയി രാത്രി വീട്ടിലേക്ക് തിരിച്ചു വരാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ വഴികളിലും പറമ്പുകളിലും ആനകളുള്ളത്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.