മേനോൻതരിശ് ക്ഷീരോത്പാദക സംഘത്തിനു മിൽമയുടെ മികച്ച ക്ഷീരസംഘം അവാർഡ്
Monday, August 26, 2024 1:35 AM IST
വടക്കഞ്ചേരി: പുതുപരീക്ഷണങ്ങളിലൂടെ ക്ഷീരസംഘങ്ങൾക്കു മാതൃകയാകുന്ന കിഴക്കഞ്ചേരി പൊക്കലം മേനോൻതരിശ് ക്ഷീരോത്പാദക സംഘത്തിനു മിൽമയുടെ മികച്ച ക്ഷീരസംഘം അവാർഡ്.

ജില്ലയിലെ 330 ക്ഷീരസംഘങ്ങളിൽനിന്നാണ് മേനോൻതരിശ് സംഘത്തിന്‍റെ സേവനമികവുകൾ പരിഗണിച്ചു അവാർഡിനായി തെരഞ്ഞെടുത്തത്.

29ന് രാവിലെ 10ന് കോഴിക്കോട് നടക്കുന്ന പരിപാടിയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ സംഘത്തിനു പുരസ്കാരം നൽകും. ക്ഷീരകർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി ക്രിയാത്മക പ്രവർത്തനം നടത്തുന്ന സംഘം എന്ന നിലയിലാണ് അംഗീകാരം.

സംഘം കെട്ടിടത്തിൽ സോളാർപാനൽ സ്ഥാപിച്ചു വൈദ്യുതി ഉത്പാദനംനടത്തി അധികവൈദ്യുതി കെഎസ്ഇബിക്കു വിൽക്കുന്ന പാൽസൊസൈറ്റി എന്ന നിലയിൽ മേനോൻതരിശ് ക്ഷീരസംഘം നേരത്തെതന്നെ ശ്രദ്ധേയമായിട്ടുണ്ട്.


സോളാറിന്‍റെ 10 കിലോ വാട്ട് പാനലാണ് കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. മമ്പാട്, കണച്ചിപരുത, ചെറുക്കുന്നം എന്നീ സംഘങ്ങളിൽ നിന്നുള്ള പാൽ ഇവിടെയാണു ശീതീകരിച്ച് മിൽമയ്ക്കു നൽകുന്നത്.

ക്ഷീരകർഷകർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ചികിത്സാ ധനസഹായ വിതരണം, കൗ റിക്കവറി മെഷീൻ തുടങ്ങി ക്ഷീരകർഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വി.ഒ. വർഗീസ് (കുഞ്ഞേട്ടൻ ) പ്രസിഡന്‍റായിട്ടുള്ള സംഘം എന്നും മുന്നിലുണ്ട്.
ജില്ലാതല വടംവലി മത്സരങ്ങളും സംഘം സംഘടിപ്പിക്കാറുണ്ട്.

ഭരണസമിതിയുടെയും ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തന വിജയങ്ങളാണു ഇതെല്ലാമെന്നു സെക്രട്ടറി പി.കെ. സാലു പറഞ്ഞു.