വനത്തിൽനിന്നു ശേഖരിക്കുന്ന പച്ചമരുന്നുകൾക്കു കിട്ടുന്നതു തുച്ഛവില
Sunday, August 25, 2024 5:17 AM IST
മംഗലംഡാം: വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസി കോളനികളിൽ മഴക്കാലം വറുതിയുടെ കാലമാണ്. ദൈനംദിന ചെലവുകൾ കൂട്ടിമുട്ടിക്കാൻ ഇവർ നന്നേ പാടുപ്പെടുന്ന കാലമാണിത്. കവിളുപാറ ആദിവാസി കോളനിയിലെ കൃഷ്ണനും ഭാര്യ ഓമനയും കാട്ടിലലഞ്ഞ് കുത്തിയെടുത്ത നന്നാരി കിഴങ്ങുകൾ കരിങ്കയംപള്ളിക്കു മുന്നിലിരുന്ന് ചെറിയ കെട്ടുകളാക്കി വില്പനയ്ക്ക് ഒരുക്കുകയാണ്.

പകൽ മുഴുവൻ നടന്ന് കിട്ടിയത് അരകിലോ നന്നാരി കിഴങ്ങ് മാത്രം. ഇതിന് വിപണി വിലയുടെ പകുതിപോലും ഇവർക്ക് കിട്ടില്ല. കയറ്റി പോകുന്നില്ല, ആവശ്യം കുറഞ്ഞു എന്നൊക്കെ പറഞ്ഞ് ഈ പാവങ്ങളെ ഇടനിലക്കാർ പറ്റിക്കും. വനത്തിൽ നിന്നും ശേഖരിക്കുന്ന പച്ചമരുന്നുകൾ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനമാണ് മഴക്കാല മാസങ്ങൾ കഴിച്ചുകൂട്ടാനുള്ള ആദിവാസി കുടുംബങ്ങളുടെ ഏക പോംവഴി.

കിലോയ്ക്ക് 1000 രൂപ വരെ വിലയുള്ള അടപതിയൻ, 600 രൂപ വരെ വില വരുന്ന നന്നാരി കിഴങ്ങ് തുടങ്ങിയവ പകൽ മുഴുവൻ കാട്ടിൽ നടന്ന് ശേഖരിച്ചാലും ഇവർക്ക് കിട്ടുന്നത് 300 രൂപയിൽ താഴെ മാത്രം. ഇടനിലക്കാരും മറ്റുമാണ് ഇതെല്ലാം വാങ്ങുക. ആദിവാസികളിൽ നിന്നും വന വിഭവങ്ങൾ ശേഖരിച്ച് ന്യായവില ഉറപ്പുവരുത്തുന്ന സംഘങ്ങളൊന്നും മംഗലംഡാം കേന്ദ്രീകരിച്ച് ഇല്ലാത്തതിനാൽ ചൂഷണം ഇപ്പോഴും തുടരുകയാണ്.

കടപ്പാറ മൂർത്തിക്കുന്ന്, തളികകല്ല്, കവിളുപാറ തുടങ്ങിയ മലകളിലെല്ലാം ആദിവാസി കോളനികളുണ്ട്. ഇവരെല്ലാം വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. സൗജന്യ റേഷനാണ് ഈ കുടുംബങ്ങളുടെ ഏക ആശ്വാസം .എന്നാൽ അത് വാങ്ങാൻ കിലോമീറ്ററുകളേറെ ഇവർക്ക് താണ്ടണം. തളികക്കല്ലിലെ അറുപതോളം കുടുംബങ്ങൾക്ക് റേഷൻ വാങ്ങാൻ പത്തും പന്ത്രണ്ടും കിലോമീറ്റർ നടന്ന് പൊൻകണ്ടത്ത് എത്തണം.


ഇവർക്കുള്ള റേഷൻ സാധനങ്ങൾ കടപ്പാറയിൽ നിന്നും ലഭ്യമാക്കണമെന്ന ആവശ്യത്തിന് ഏറെ കാലപ്പഴക്കമുണ്ടെങ്കിലും ഇവരുടെ മുറവിളി ബന്ധപ്പെട്ടവർ കേൾക്കുന്നില്ല. കവിളുപാറക്കാർക്കും ഏഴ് കിലോമീറ്റർ മലയിറങ്ങി മംഗലം ഡാമിലെത്തണം റേഷൻ കിട്ടാൻ. കെഎസ്ആർടിസി ബസുള്ളത് കലണ്ടറിൽ ചുവപ്പുമഷി വരുന്ന ദിവസങ്ങളിലൊന്നും ഓടില്ല. എല്ലാം തല ചുമടായി കൊണ്ടു പോകണം. റേഷൻ മുടങ്ങിയാൽ വീട് പട്ടിണിയിലാകും. അപൂർവമായ പച്ചമരുന്നുകൾക്ക് വിപണിയിൽ ഉയർന്ന വിലയുണ്ടെങ്കിലും മംഗലംഡാമിലേയും മറ്റും ഇടനിലക്കാരാണ് വില തീരുമാനിക്കുന്നത്. തേൻ സീസണിലും ഇതു തന്നെയാണ് സ്ഥിതി. വേനലിൽ നന്നാരി സർബത്തിന് ആവശ്യക്കാർ കൂടുതലാണ്.

എന്നാൽ ഒറിജിനൽ നന്നാരി സർബത്ത് പലയിടത്തും കിട്ടില്ല.മണവും കൃത്രിമ കളറും ചേർത്താണ് നന്നാരി എന്ന് പറഞ്ഞ് കടകളിൽ എത്തുന്നത്. ഇപ്പോൾ നന്നാരിയും വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വലിയ തോതിൽ ഉണ്ടാക്കുന്നുണ്ട്. കുറുന്തോട്ടി, ഓരില, മൂവില, പാൽ മരുത് തുടങ്ങിയ പച്ചമരുന്നുകളും ഈ സീസണിൽ വനത്തിൽ നിന്നും ലഭിക്കുകയെന്ന് കവിളുപാറ ആദിവാസി കോളനിയിലെ കൃഷ്ണൻ പറഞ്ഞു.