ധോണി ക്യാന്പിൽ ചികിത്സയിലുള്ള കാട്ടാനക്കുട്ടി അവശയെന്ന് ഡിഎഫ്ഒ
Sunday, August 25, 2024 5:17 AM IST
പാലക്കാട്: മണ്ണാർക്കാട് ഡിവിഷൻ അഗളി ഫോറസ്റ്റ് റേഞ്ചിൽ ഷോളയൂർ സ്റ്റേഷന് പരിധിയിലെ കുത്തനടി ഭാഗത്തുനിന്ന് കാട്ടാനക്കൂട്ടം ഉപേക്ഷിച്ച് പൊക്കിൾഭാഗത്ത് മുറിവോടെ അവശനിലയിൽ കണ്ടെത്തിയ പിടിയാനക്കുട്ടിയെ അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ ചികിത്സിച്ചു വരികയാണെന്ന് പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 26ന് കുത്തനടി ഭാഗത്താണ് ആനക്കുട്ടിയെ കണ്ടത്. തുടർന്ന് ഒക്ടോബർ 31 നാണ് ധോണി ആന ക്യാന്പിലേക്ക് ആനക്കുട്ടിയെ കൊണ്ടുവന്നത്. ഡേവിഡ് എബ്രഹാമിന്‍റെ മേൽനോട്ടത്തിൽ ചികിത്സ തുടരവെ കഴിഞ്ഞ ഓഗസ്റ്റ് 11ന് ആനക്കുട്ടിയുടെ പിൻകാലുകൾ തളർന്നു കിടപ്പിലായി. വെറ്ററിനറി സർജൻ ഡോ.ജോജുവും പുതുപ്പെരിയാരം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോ. സുധിയും പരിശോധന നടത്തി ചികിത്സ നൽകി.


പിന്നീട് മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോ. ശ്യാം കെ. വേണുഗോപാൽ ആനക്കുട്ടിയെ പരിശോധിച്ച് എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 13ന് ഡോ.ഡേവിഡ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിൽ നിന്നെത്തിച്ച കൗ ലിഫ്റ്ററിന്‍റെ സഹായത്തോടെ ആനക്കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തി ഡോ. ഡേവിഡ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ ചികിത്സ തുടരുകയും ചെയ്തു.

17ന് കോയന്പത്തൂരിൽ നിന്ന് തെർമൽ കാമറ എത്തിച്ച് പരിശോധന നടത്തി. എങ്കിലും ആനക്കുട്ടി പൂർണ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു.