ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കെതിരേ വ്യാപകപരാതി
Sunday, August 25, 2024 5:17 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കാശുപത്രിക്കെതിരായ വിവാദങ്ങൾ തുടർക്കഥ. ഇത്തരത്തിൽ മുന്നോട്ടു പോകാനാവില്ലെന്ന് നഗരസഭ ഭരണസമിതിയും.

ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കടുത്ത അമർഷമാണ് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒരേ സ്വരത്തിൽ ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിലും താലൂക്കാശുപത്രിക്കെതിരേ വീണ്ടും ഭരണ-പ്രതിപക്ഷ അംഗങ്ങൾ ശക്തമായി രംഗത്തുവന്നിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതടക്കമുള്ള ആരോപണങ്ങളാണ് കൗൺസിലർമാർ ഉന്നയിക്കുന്നത്. ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടാണ് നഗരസഭ ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിനുമുള്ളത്.

കഴിഞ്ഞ ദിവസം അവശനിലയിൽ ആശുപത്രിയിലെത്തിയ അനങ്ങനടി സ്വദേശിയായ പത്തുവയസുകാരനെ മണിക്കൂറുകളോളം ഒപിയിൽ നിർത്തി ചികിത്സ നിഷേധിച്ച സംഭവമാണ് ആശുപത്രിക്കെതിരെ അവസാനം പുറത്തുവന്നിരിക്കുന്നത്. അത്യാഹിതവിഭാഗത്തിലേക്കുള്ള ഒപി ടിക്കറ്റ് എടുത്തതിന്‍റെ പേരിലാണ് മരുന്നുപോലും കുറിക്കാതെ കുട്ടിയെ മടക്കിവിട്ടതെന്നാണ് ആരോപണം. രോഗികൾ ഒപി ടിക്കറ്റെടുത്ത് കാത്തുനിൽക്കുമ്പോൾത്തന്നെ നിശ്ചിതസമയത്തിനു മുന്പായി ഡോക്ടർമാർ പരിശോധന അവസാനിപ്പിക്കാറുണ്ടെന്നാണ് മറ്റൊരു വിമർശനം. ജില്ലാ മെഡിക്കൽ ഓഫീസർപോലും പരാതികൾ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.


ആറുമാസത്തോളമായി ഉയരുന്ന പരാതികളിൽ എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചതെന്ന്‌ വ്യക്തമാക്കണമെന്നും അന്വേഷിക്കാമെന്നുള്ള സ്ഥിരം പല്ലവിയല്ലാതെ ഇതുവരെ നടപടികൾ ഒന്നുമുണ്ടാകുന്നില്ലെന്നും വിമർശനമുയർന്നു. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും വളരെ മോശമായാണ് ചികിത്സ തേടിയെത്തുന്നവരോടും കൂട്ടിരിപ്പുകാരോടും പെരുമാറുന്നതെന്നും വ്യാപകമായി പരാതികൾ ഉയർന്നിട്ടുണ്ട്.

ജനപ്രതിനിധികളെ പോലും വ്യാജപരാതികൾ നൽകി കേസിൽപെടുത്തിക്കാനാണ് ശ്രമമെന്നും വിമർശനം ഉയർന്നു. മുമ്പ് ഒരു നഗരസഭാ വനിതാ കൗൺസിലർക്കെതിരെയും മുൻ നഗരസഭാംഗവും സിപിഎം നേതാവുമായ അധ്യാപകനെതിരെയും ഇത്തരത്തിൽ വ്യാജ പരാതി നൽകി കേസെടുപ്പിച്ചിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.