പതിനാറുകാരനെ പോലീസ് മർദിച്ചെന്ന പരാതി: സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും
Saturday, August 24, 2024 1:02 AM IST
ഷൊർണൂർ: പതിനാറുകാരനെ പോലീസ് വീട്ടിൽ കയറി മർദിച്ചെന്ന പരാതിയിൽ സ്പെഷൽ ബ്രാഞ്ചിന്‍റെ അന്വേഷണം. പട്ടാമ്പി കാരക്കാട് പാറപ്പുറം സ്വദേശി പറമ്പിൽ ത്വാഹ മുഹമ്മദിന് മർദനമേറ്റെന്ന പരാതിയിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ പിതാവ് പോലീസിനെതിരെ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.

പട്ടാമ്പിയിൽ നിന്ന് നിർത്താതെപോയ ഇരുചക്രവാഹനത്തെ പിന്തുടർന്നുവരികയായിരുന്ന പട്ടാമ്പി പോലീസാണ് ത്വാഹ മുഹമ്മദിനെ മർദിച്ചത്. ‌ഇരുചക്രവാഹനയാത്രികർ ത്വാഹ മുഹമ്മദിന്‍റെ വീടിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. ബൈക്കിൽ സഞ്ചരിച്ചവരിലൊരാൾ തന്‍റെ മകനാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് വീട്ടിൽ കയറി ത്വാഹയെ മർദിച്ചതെന്നാണ് പിതാവ് മുസ്തഫ ആരോപിക്കുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങവേയാണ് കുടുംബത്തിന്‍റെ മുന്നിൽവെച്ച് മകനെ മർദിച്ചതെന്ന് മുസ്തഫ പറയുന്നു.


മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം കുട്ടിയെ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷ് മോഹൻ പറഞ്ഞു. ഇതിനിടെ സംഭവത്തിൽ ആരോപണവിധേയനായ എഎസ്ഐ ജോയ് തോമസിനെ പറന്പിക്കുളം സ്റ്റേഷനിലേക്കു സ്ഥലംമാറ്റി.