പട്ടികവർഗ മേഖലയ്്ക്കുളള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വകുപ്പുകളുടെ ഏകോപനം അനിവാര്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
Saturday, August 24, 2024 1:02 AM IST
പാലക്കാട്: പട്ടികവർഗ മേഖലയ്്ക്കായുളള മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

ജില്ലയിലെ പട്ടികവർഗ മേഖലയിലെ 15 വയസിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായുള്ള അക്ഷയ ജ്യോതി 2.0 ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിലെ ഐപിപി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി എത്താത്ത പട്ടികവർഗ കോളനികളിൽ വൈദ്യുതി എത്തിക്കുന്നതിന് 196 കോടിരൂപയാണ് വൈദ്യുതി വകുപ്പ് അനുവദിച്ചത്. ഇത്തരത്തിലുളള 97 കോളനികളിൽ 24 എണ്ണത്തിൽ വൈദ്യുതി ലൈൻ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉളളത്. അവിടേക്ക് സോളാറും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നതിനോടൊപ്പം പട്ടികവർഗക്കാർക്ക് വരുമാനം ഉറപ്പാക്കുന്നതിനുളള സോളാർ പദ്ധതികളും വകുപ്പിലുണ്ട്. ഇത് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ അനിവാര്യമാണ്. ട്രൈബ്സ് ഉൾപ്പെടെ സമൂഹത്തിലെ മുഴുവൻ വിഭാഗം ആളുകളുടെയും ആരോഗ്യ വിവരങ്ങൾ പരിശോധിച്ച് രേഖപ്പെടുത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.


നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ അധ്യക്ഷയായി. ജില്ലയിലെ ആദ്യ ടിബി മുക്ത പഞ്ചായത്തിനുള്ള പുരസ്കാരം നെല്ലിയാന്പതി പഞ്ചായത്തിന് മന്ത്രി കൈമാറി. നെല്ലിയാന്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിൻസ് ജോസഫും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മിയും ഹെൽത്ത് ഇൻസ്പെക്ടർ ജോയ്സനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.