നന്ദിയോട് ആശുപത്രിയിൽ കിടത്തിച്ചികിത്സക്കായി മൂന്നുനില കെട്ടിട്ടനിർമാണം പുരോഗമിക്കുന്നു
Saturday, August 24, 2024 1:02 AM IST
വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ പുനരാരംഭിക്കാൻ മൂന്നുകോടി ചെലവിൽ പുതിയ മൂന്നുനില കെട്ടിടനിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

ഇതിൽ ആദ്യനില പ്രവർത്തനങ്ങൾക്കായാണ് മൂന്നുകോടി അനുവദിച്ചിരിക്കുന്നത്. രണ്ടും മൂന്നും നിലകളിലേക്കുള്ള നിർമാണഫണ്ട് ഘട്ടംഘട്ടമായി അനുവദിക്കും.

ഒന്നരവർഷത്തിനകം നിർമാണം പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ആറുഡോക്ടർമാരുടെ സേവനം എർപ്പെടുത്തി പട്ടഞ്ചേരി, പെരുമാട്ടി, മുതലമട ഗ്രാമപഞ്ചായത്തിന്‍റെ ഒരുഭാഗത്തുള്ളവർക്കും മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. മുൻകാലത്ത് പ്രസവം, ത്വക്ക് രോഗം, പോസ്റ്റുമോർട്ടം, ശസ്ത്രക്രിയ എന്നിവയെല്ലാം നന്ദിയോട് ആശുപത്രിയിലുണ്ടായിരുന്നു.


ഇത് പിന്നീട് ഘട്ടംഘട്ടമായി നിലച്ച് ഒപി മാത്രമായി ചുരുങ്ങുകയായിരുന്നു. നിലവിൽ നന്ദിയോട് ആശുപത്രിയിൽ പ്രതിദിനം ശരാശരി 200 പേർ ഒപിയിലെത്താറുണ്ട്. അത്യാവശചികിത്സക്കെത്തുന്നവരെ വൈകുന്നേരം നാലുവരെ പ്രാഥമിക ചികിത്സ നൽകി ഭേദമായാൽ വീട്ടിലേക്കും ഇല്ലെങ്കിൽ താലൂക്ക് ആശുപത്രിയിലേക്കോ അയക്കുകയാണ് ചെയ്തുവരുന്നത്.

കിടത്തിച്ചികിത്സ ആരംഭിക്കുന്നതോടെ പ്രദേശത്തുകാർക്കു കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ.