"വിദ്യാർഥികളെ സഹായിക്കാൻ മേട്ടുപ്പാളയത്ത് ഹോംഗാർഡിനെ നിയമിക്കണം'
Saturday, August 24, 2024 1:02 AM IST
തത്തമംഗലം: മേട്ടുപ്പാളയത്ത് കൂട്ടമായി വിദ്യാർഥികൾ ബസിൽകയറുന്നതു നിയന്ത്രിക്കാൻ പോലീസ് അടിയന്തമായി ഹോംഗാർഡിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യം ശക്തം. ചിറ്റൂർ വിക്ടോറി ഗേൾസ്, അമ്പാട്ടുപാളയം ബോയ്സ്, വിജയമാതാ കോൺവന്‍റ് സ്കൂൾ, ചിറ്റൂർ ഗവ. കോളജ് എന്നിവിടങ്ങളിലെ നൂറുകണക്കിനു വിദ്യാർഥികളാണു ഏറെ വലയുന്നത്. മേട്ടുപ്പാളയത്തെത്തിയാണു വിദ്യാർഥികൾ വണ്ടിത്താവളം, പട്ടഞ്ചേരി പ്രദേശങ്ങളിലേക്കു ബസ്കയറി വീട്ടിലേക്കു മടങ്ങുന്നത്.

വിദ്യാർഥികൾ ആദ്യമെത്തുന്ന ബസുകളിൽ മത്സരിച്ചുകയറുകയും ചവിട്ടുപടിയിൽനിന്ന് യാത്ര ചെയ്യുന്നതും അപകടസാധ്യത കൂട്ടുന്നുണ്ട്. ചവിട്ടുപടിയിൽ നിൽക്കുന്ന വിദ്യാഥികളെ പുറകിൽവരുന്ന ബസിൽ കയറാൻ കണ്ടക്ടർ ആവശ്യപ്പെടാറുണ്ടെങ്കിലും അനുസരിക്കാറില്ല. ബസിൽ കയറ്റാവുന്നതിലധികം പേരുമായാണ് മിക്ക ബസുകളുടെയും യാത്ര. അനിഷ്ടസംഭവങ്ങളുണ്ടാകുംവരെ നടപടിയെടുക്കില്ലെന്ന അധികൃത നിലപാടു മാറ്റണമെന്നാണ് ആവശ്യമുയരുന്നത്. ഇക്കഴിഞ്ഞ ദിവസം ബസിൽ തൂങ്ങിനിന്ന വിദ്യാർഥികളെ ഓട്ടോഡ്രൈവർമാർ ഇടപെട്ടു പിന്നാലെയെത്തിയ ബസിൽ കയറ്റിവിടുകയായിരുന്നു.


വർഷങ്ങൾക്കുമുന്പ് ബോയ്സ് സ്കൂളിലെ വിദ്യാർഥി വൈദ്യുതിപോസ്റ്റിൽ തലയിടിച്ചു മരിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ പോലീസ് നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. വൈകുന്നേരം നാലുമുതൽ അഞ്ചുവരെയെങ്കിലും ഹോംഗാർഡിന്‍റെ സൗകര്യം ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.